ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു സുപ്രീംകോടതി. ഈ വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കി. കള്ളപ്പണ ഇടപാടുകളിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ ഏറ്റവും സഹായകരമാണ് ഈ വ്യവസ്ഥകളെന്നു നരേന്ദ്ര മോദി സർക്കാർ വാദിക്കുന്നതിനിടെയാണ് സുപ്രീംകോടതിയിൽനിന്നു കേന്ദ്ര സർക്കാരിനു തിരിച്ചടിയേറ്റത്.
2002ലെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ 45 (1) വകുപ്പാണ് ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. കേസിൽ അകപ്പെടുന്നവർക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വ്യവസ്ഥകളാണ് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേൾക്കാതെ ജാമ്യം നൽകരുതെന്നായിരുന്നു ഒന്നാമത്തെ വ്യവസ്ഥ. കുറ്റാരോപിതൻ നിരപരാധിയാണെന്നു കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുകയും ജാമ്യ കാലാവധിയിൽ കുറ്റമൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ടാകുകയും ചെയ്താൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്കു വിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
45(1) വകുപ്പ് ഉപയോഗിച്ച് ജാമ്യം നിഷേധിക്കപ്പെട്ട എല്ലാ കേസുകളും പുനഃപരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 45(1) ആധാരമാക്കിയുള്ള എല്ലാ ഉത്തരവുകളും അസാധുവാക്കിയതായും കോടതി പറഞ്ഞു.
ഈ വ്യവസ്ഥകൾ ജാമ്യനിഷേധത്തിനു മാത്രമേ വഴിവയ്ക്കൂ എന്നു രണ്ടംഗ ബെഞ്ച് വിലയിരുത്തി. കുറ്റാരോപിതരെല്ലാം ജയിലിൽ പോകുന്ന അവസ്ഥയാകും ഉണ്ടാകുക. അതു പൗരാവകാശങ്ങളുടെ ലംഘനമാണ്. ജാമ്യം നിയമവും ജയിൽ അപവാദവുമാകണമെന്നാണു പ്രമാണം. ഈ നിയമത്തിലെ വ്യവസ്ഥ നിലനിന്നാൽ ജയിൽ നിയമവും ജാമ്യം അപവാദവും എന്ന പ്രമാണമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ഒരാൾക്ക് ജാമ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും അതു നിഷേധിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി പറയുന്നു
കുറ്റാരോപിതരാകുന്ന ഏതൊരാളും കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന മൗലികധാരണയെ തലതിരിച്ചുനിർത്തുന്നതാണ് 45(1) എന്ന അതിതീവ്രവകുപ്പ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിലേക്കു കടന്നാക്രമണം നടത്തുന്ന ഒരു വ്യവസ്ഥ അനുവദിക്കും മുന്പ് അങ്ങനെയൊന്ന് ഗുരുതര കുറ്റകൃത്യങ്ങൾ തടയാനുള്ള രാജ്യത്തിന്റെ താത്പര്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നു നോക്കണം. അത്തരം ഒന്നും കാണാനില്ലാത്തതിനാൽ ഈ വ്യവസ്ഥകളുടെ വിവേചനരഹിതമായ ഉപയോഗം 21-ാം അനുച്ഛേദത്തിന്റെ ലംഘനമാകും എന്ന് ഉറപ്പാണ്.
വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ നൽകേണ്ട ഹീനമായ കുറ്റങ്ങളുടെ കാര്യത്തിൽ ഇങ്ങനെ കർശനവ്യവസ്ഥകൾ വച്ചാൽ മനസിലാക്കാനാവും. കള്ളപ്പണം വെളുപ്പിക്കൽപോലുള്ള കേസുകളിൽ ഇത്തരം വ്യവസ്ഥകൾക്കു ന്യായീകരണമില്ല. അറസ്റ്റിനു മുന്പ് അനായാസം ജാമ്യം കിട്ടാവുന്ന കേസിലാണ് അറസ്റ്റിനുശേഷം ജാമ്യം ഇല്ലാതാക്കുന്ന വ്യവസ്ഥ എന്ന വൈരുധ്യവും ഇതിനുണ്ട്. ടാഡാ കേസുകളിൽ കോടതി സമാനവ്യവസ്ഥകൾ ശരിവച്ചത് ആ കേസുകൾ ഹീനമായതുകൊണ്ടാണ്.
2002ലെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ 45 (1) വകുപ്പാണ് ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. കേസിൽ അകപ്പെടുന്നവർക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വ്യവസ്ഥകളാണ് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേൾക്കാതെ ജാമ്യം നൽകരുതെന്നായിരുന്നു ഒന്നാമത്തെ വ്യവസ്ഥ. കുറ്റാരോപിതൻ നിരപരാധിയാണെന്നു കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുകയും ജാമ്യ കാലാവധിയിൽ കുറ്റമൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ടാകുകയും ചെയ്താൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്കു വിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
45(1) വകുപ്പ് ഉപയോഗിച്ച് ജാമ്യം നിഷേധിക്കപ്പെട്ട എല്ലാ കേസുകളും പുനഃപരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 45(1) ആധാരമാക്കിയുള്ള എല്ലാ ഉത്തരവുകളും അസാധുവാക്കിയതായും കോടതി പറഞ്ഞു.
ഈ വ്യവസ്ഥകൾ ജാമ്യനിഷേധത്തിനു മാത്രമേ വഴിവയ്ക്കൂ എന്നു രണ്ടംഗ ബെഞ്ച് വിലയിരുത്തി. കുറ്റാരോപിതരെല്ലാം ജയിലിൽ പോകുന്ന അവസ്ഥയാകും ഉണ്ടാകുക. അതു പൗരാവകാശങ്ങളുടെ ലംഘനമാണ്. ജാമ്യം നിയമവും ജയിൽ അപവാദവുമാകണമെന്നാണു പ്രമാണം. ഈ നിയമത്തിലെ വ്യവസ്ഥ നിലനിന്നാൽ ജയിൽ നിയമവും ജാമ്യം അപവാദവും എന്ന പ്രമാണമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ഒരാൾക്ക് ജാമ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും അതു നിഷേധിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി പറയുന്നു
കുറ്റാരോപിതരാകുന്ന ഏതൊരാളും കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന മൗലികധാരണയെ തലതിരിച്ചുനിർത്തുന്നതാണ് 45(1) എന്ന അതിതീവ്രവകുപ്പ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിലേക്കു കടന്നാക്രമണം നടത്തുന്ന ഒരു വ്യവസ്ഥ അനുവദിക്കും മുന്പ് അങ്ങനെയൊന്ന് ഗുരുതര കുറ്റകൃത്യങ്ങൾ തടയാനുള്ള രാജ്യത്തിന്റെ താത്പര്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ എന്നു നോക്കണം. അത്തരം ഒന്നും കാണാനില്ലാത്തതിനാൽ ഈ വ്യവസ്ഥകളുടെ വിവേചനരഹിതമായ ഉപയോഗം 21-ാം അനുച്ഛേദത്തിന്റെ ലംഘനമാകും എന്ന് ഉറപ്പാണ്.
വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ നൽകേണ്ട ഹീനമായ കുറ്റങ്ങളുടെ കാര്യത്തിൽ ഇങ്ങനെ കർശനവ്യവസ്ഥകൾ വച്ചാൽ മനസിലാക്കാനാവും. കള്ളപ്പണം വെളുപ്പിക്കൽപോലുള്ള കേസുകളിൽ ഇത്തരം വ്യവസ്ഥകൾക്കു ന്യായീകരണമില്ല. അറസ്റ്റിനു മുന്പ് അനായാസം ജാമ്യം കിട്ടാവുന്ന കേസിലാണ് അറസ്റ്റിനുശേഷം ജാമ്യം ഇല്ലാതാക്കുന്ന വ്യവസ്ഥ എന്ന വൈരുധ്യവും ഇതിനുണ്ട്. ടാഡാ കേസുകളിൽ കോടതി സമാനവ്യവസ്ഥകൾ ശരിവച്ചത് ആ കേസുകൾ ഹീനമായതുകൊണ്ടാണ്.