ന്യൂഡൽഹി: വനത്തിനു പുറത്തു വളരുന്ന മുള ഇനി മരമല്ല. ഇന്ത്യൻ വനനിയമത്തിൽ ഇതിനായി ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിച്ചു. നിയമത്തിലെ മരത്തിന്റെ നിർവചനത്തിൽനിന്നു വനത്തിനു പുറത്തു വളരുന്ന മുള ഒഴിവാക്കി.
മുള ഉപയോഗിച്ച് സാധനങ്ങൾ നിർമിക്കുന്നവരെ സഹായിക്കാനാണ് ഇത് വനനിയമപ്രകാരം വൃക്ഷമായതിനാൽ മുള വെട്ടാനും ഉപയോഗിക്കാനും തടസങ്ങളുണ്ടായിരുന്നു. ഇതു നീങ്ങുന്നതോടെ കൂടുതൽ സ്ഥലത്ത് മുള കൃഷിചെയ്യുമെന്നും അതുപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്നതു കൂടുമെന്നും പ്രതീക്ഷിക്കുന്നതായും പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ഇപ്പോൾ ഇന്ത്യ മുള ഇറക്കുമതിചെയ്യുന്നുണ്ട്.
മുള ഉപയോഗിച്ച് സാധനങ്ങൾ നിർമിക്കുന്നവരെ സഹായിക്കാനാണ് ഇത് വനനിയമപ്രകാരം വൃക്ഷമായതിനാൽ മുള വെട്ടാനും ഉപയോഗിക്കാനും തടസങ്ങളുണ്ടായിരുന്നു. ഇതു നീങ്ങുന്നതോടെ കൂടുതൽ സ്ഥലത്ത് മുള കൃഷിചെയ്യുമെന്നും അതുപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്നതു കൂടുമെന്നും പ്രതീക്ഷിക്കുന്നതായും പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ഇപ്പോൾ ഇന്ത്യ മുള ഇറക്കുമതിചെയ്യുന്നുണ്ട്.