ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയിരിക്കുന്ന ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും പാക്കിസ്ഥാനിൽ എത്തിയാൽ അവർക്ക് അതീവ സുരക്ഷ ഏർപ്പെടുത്തണമെന്ന് ഇന്ത്യ.
പാക്കിസ്ഥാനിൽ കഴിയുന്ന സമയങ്ങളിൽ രണ്ട് സ്ത്രീകളെയും ചോദ്യം ചെയ്യാനോ, മാനസിക സമ്മർദത്തിനു വിധേയമാക്കാനോ പാടില്ലെന്നും അത് ഉറപ്പു നല്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നവംബർ പത്തിനാണ് ജാദവിനെ സന്ദർശിക്കാനുള്ള അനുമതി പാക്കിസ്ഥാൻ നല്കിയത്. മാനുഷിക പരിഗണനയുടെ പേരിൽ ഇവർക്ക് വീസ അനുവദിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർഥിച്ചിരുന്നു.
ഇരുവർക്കുമൊപ്പം സഞ്ചരിക്കാനുള്ള അനുവാദം നല്കണമെന്നും പാക്കിസ്ഥാനിലെ ഇന്ത്യൻ വിദേശകാര്യവക്താവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
പാക്കിസ്ഥാനിൽ കഴിയുന്ന സമയങ്ങളിൽ രണ്ട് സ്ത്രീകളെയും ചോദ്യം ചെയ്യാനോ, മാനസിക സമ്മർദത്തിനു വിധേയമാക്കാനോ പാടില്ലെന്നും അത് ഉറപ്പു നല്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നവംബർ പത്തിനാണ് ജാദവിനെ സന്ദർശിക്കാനുള്ള അനുമതി പാക്കിസ്ഥാൻ നല്കിയത്. മാനുഷിക പരിഗണനയുടെ പേരിൽ ഇവർക്ക് വീസ അനുവദിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർഥിച്ചിരുന്നു.
ഇരുവർക്കുമൊപ്പം സഞ്ചരിക്കാനുള്ള അനുവാദം നല്കണമെന്നും പാക്കിസ്ഥാനിലെ ഇന്ത്യൻ വിദേശകാര്യവക്താവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.