ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വരിക്കാരുടെ കണക്കിലേക്ക് ഓഹരിനിക്ഷേപംകൂടി പെടുത്തും. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇപിഎഫ്)കൾ വഴി ഇപിഎഫ്ഒ ഓഹരികളിൽ നിക്ഷേപിക്കുന്നുണ്ട്. ഇതുവരെ 32000 കോടി രൂപ ഇടിഎഫുകളിൽ ഉണ്ട്.
ഇനി ഈ നിക്ഷേപത്തിൽ വരിക്കാർക്കുള്ള ആനുപാതിക യൂണിറ്റുകളുടെ എണ്ണം വരിക്കാരുടെ കണക്കിൽ ചേർക്കും. (മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമാണ് ഇടിഎഫ്).
മാർച്ചോടെ ഇതു തുടങ്ങും. ഇങ്ങനെ ചേർക്കുന്ന യൂണിറ്റുകളുടെ തുക പിഎഫ് പിൻവലിക്കുന്പോഴേ ലഭിക്കൂ. അന്ന് വരിക്കാരന് അവകാശമായി ഉള്ള ഇടിഎഫ് യൂണിറ്റുകൾ വിറ്റ് പണം നൽകും.ഇന്നലെ ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റിമാരുടെ കേന്ദ്ര ബോർഡ് (സിബിടി) ആണ് ഇതു തീരുമാനിച്ചത്. പുതിയ അക്കൗണ്ടിംഗ് നയവും സിബിടി അംഗീകരിച്ചു.
ഇനി ഈ നിക്ഷേപത്തിൽ വരിക്കാർക്കുള്ള ആനുപാതിക യൂണിറ്റുകളുടെ എണ്ണം വരിക്കാരുടെ കണക്കിൽ ചേർക്കും. (മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമാണ് ഇടിഎഫ്).
മാർച്ചോടെ ഇതു തുടങ്ങും. ഇങ്ങനെ ചേർക്കുന്ന യൂണിറ്റുകളുടെ തുക പിഎഫ് പിൻവലിക്കുന്പോഴേ ലഭിക്കൂ. അന്ന് വരിക്കാരന് അവകാശമായി ഉള്ള ഇടിഎഫ് യൂണിറ്റുകൾ വിറ്റ് പണം നൽകും.ഇന്നലെ ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റിമാരുടെ കേന്ദ്ര ബോർഡ് (സിബിടി) ആണ് ഇതു തീരുമാനിച്ചത്. പുതിയ അക്കൗണ്ടിംഗ് നയവും സിബിടി അംഗീകരിച്ചു.