ബ്രിസ്ബെയ്ന്‍: ആഷസിന്റെ ആദ്യദിനം ഇംഗ്ലണ്ടിനു പതിഞ്ഞ തുടക്കം. പരന്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ്. ജയിംസ് വിന്‍സ് (83), മാര്‍ക്ക് സ്റ്റോണ്‍മാന്‍ (53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 125 റണ്‍സാണ് പിറന്നത്. കളി നിര്‍ത്തുന്പോള്‍ ഡേവിഡ് മലാന് (28), മൊയിന്‍ അലി (13) എന്നിവരാണ് ക്രീസില്‍.
80.3 ഓവര്‍ മത്സരം നടന്ന ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലൂന്നിയാണു കളിച്ചത്. സ്കോര്‍ ബോര്‍ഡ് രണ്ടില്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് (2) വീണു. ഈ തകര്‍ച്ച രണ്ടാം വിക്കറ്റില്‍ വിന്‍സ്-സ്റ്റോണ്‍മാന്‍ സഖ്യം മികച്ച ബാറ്റിംഗ് കാഴ്ചവച്ചു മറികടന്നു. സ്റ്റോണ്‍മാനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി. സ്കോര്‍ 145ല്‍ വിന്‍സിനെ നഥാന്‍ ലിയോണ്‍ റണ്ണൗട്ടാക്കുകയും ചെയ്തു. 18 റണ്‍സിന്റെ ഇടവേളയിലാണ്് ഇരുവരും പുറത്തായത്. പിന്നാലെ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും (15) കമ്മിന്‍സ് മടക്കി. അഞ്ചാം വിക്കറ്റില്‍ മലനും മോയിന്‍ അലിയും ചേര്‍ന്ന് 33 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച ഒഴിവാക്കി. ഓസീസിനുവേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.
ആഷസ്: ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ
12:28 AM Nov 24, 2017 | Deepika.com