ഗുവാഹത്തി: കാൻസർപോലുള്ള മഹാരോഗങ്ങൾ പോയകാലത്തെ പാപത്തിന്റെ ഫലമാണെന്ന ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ പ്രസ്താവന വിവാദമായി. കാൻസർ രോഗികൾക്കു മനോവിഷമമുണ്ടാക്കുന്ന പ്രസ്താവനയാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
നിയമബിരുദവും പിഎച്ച്ഡിയും ഉള്ള വ്യക്തിയാണ് ശർമ. ചൊവ്വാഴ്ച ഗുവാഹത്തിയിൽ ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു പരാമർശം. യുവാക്കൾക്കു കാൻസർ വരാനുള്ള കാരണമാണ് അദ്ദേഹം കണ്ടുപിടിച്ചത്. യുവാക്കൾ അപകടങ്ങൾക്ക് ഇരയാകാനുള്ള കാരണവും മുൻകാല പാപങ്ങൾതന്നെ. പൂർവകാലം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ദൈവനീതിയാണ് നടപ്പാക്കപ്പെടുന്നത്. അത് അനുഭവിച്ചേ മതിയാകൂ.
ഇനി യുവാക്കൾ ഈ ജന്മത്തിൽ പാപമൊന്നും ചെയ്തില്ലെങ്കിൽ മുൻജന്മത്തിൽ ചെയ്തിട്ടുണ്ടാകും. മുൻ ജന്മത്തിൽ തെറ്റുചെയ്തിട്ടില്ലെങ്കിൽ അച്ഛനോ അമ്മയോ തെറ്റു ചെയ്തിട്ടുണ്ടാകും. എന്തായാലും ദൈവനീതിയിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ലെന്നു മന്ത്രി പറഞ്ഞു.
മുന്പ് കോൺഗ്രസിലായിരുന്നു ശർമ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു ചാടി. ആസാമിൽ ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിലാണ് ആരോപിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം അടക്കമുള്ളവർ ശർമയെ വിമർശിച്ചു രംഗത്തുവന്നു.
നിയമബിരുദവും പിഎച്ച്ഡിയും ഉള്ള വ്യക്തിയാണ് ശർമ. ചൊവ്വാഴ്ച ഗുവാഹത്തിയിൽ ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു പരാമർശം. യുവാക്കൾക്കു കാൻസർ വരാനുള്ള കാരണമാണ് അദ്ദേഹം കണ്ടുപിടിച്ചത്. യുവാക്കൾ അപകടങ്ങൾക്ക് ഇരയാകാനുള്ള കാരണവും മുൻകാല പാപങ്ങൾതന്നെ. പൂർവകാലം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ദൈവനീതിയാണ് നടപ്പാക്കപ്പെടുന്നത്. അത് അനുഭവിച്ചേ മതിയാകൂ.
ഇനി യുവാക്കൾ ഈ ജന്മത്തിൽ പാപമൊന്നും ചെയ്തില്ലെങ്കിൽ മുൻജന്മത്തിൽ ചെയ്തിട്ടുണ്ടാകും. മുൻ ജന്മത്തിൽ തെറ്റുചെയ്തിട്ടില്ലെങ്കിൽ അച്ഛനോ അമ്മയോ തെറ്റു ചെയ്തിട്ടുണ്ടാകും. എന്തായാലും ദൈവനീതിയിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ലെന്നു മന്ത്രി പറഞ്ഞു.
മുന്പ് കോൺഗ്രസിലായിരുന്നു ശർമ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു ചാടി. ആസാമിൽ ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിലാണ് ആരോപിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം അടക്കമുള്ളവർ ശർമയെ വിമർശിച്ചു രംഗത്തുവന്നു.