അഹമ്മദാബാദ്/വഡോദര: ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി രാജിവച്ചതായുള്ള വ്യാജ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കുമെന്നു കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
.ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി സോളങ്കി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കു അയച്ചതെന്നു പറയുന്ന കത്താണു വൈറലായത്. കത്ത് വ്യാജമാണെന്നും തന്റെ കുടുംബത്തിനു നാലു തലമുറകളായി കോൺഗ്രസുമായി ഉറ്റബന്ധമാണുള്ളതെന്നും ഭരത് സിംഗ് സോളങ്കി പറഞ്ഞു.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ബിജെപി കള്ള പ്രചാരണം നടത്തുകയാണെന്നു സോളങ്കി കൂട്ടിച്ചേർത്തു.
.ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി സോളങ്കി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കു അയച്ചതെന്നു പറയുന്ന കത്താണു വൈറലായത്. കത്ത് വ്യാജമാണെന്നും തന്റെ കുടുംബത്തിനു നാലു തലമുറകളായി കോൺഗ്രസുമായി ഉറ്റബന്ധമാണുള്ളതെന്നും ഭരത് സിംഗ് സോളങ്കി പറഞ്ഞു.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ബിജെപി കള്ള പ്രചാരണം നടത്തുകയാണെന്നു സോളങ്കി കൂട്ടിച്ചേർത്തു.