മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വിവാദ പ്രസ്താവനയിൽ ബാർബർമാരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ഫഡ്നാവിസ് മാപ്പു പറഞ്ഞെങ്കിലും അദ്ദേഹത്തിനെതിരേ പ്രതിഷേധം ശക്തമാക്കാൻ ഇന്നലെ ചേർന്ന സംഘടനാ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി എവിടെ പോയാലും കരിങ്കൊടി കാണിക്കുമെന്നാണ് ഒരു തീരുമാനം. ഡിസംബർ രണ്ടിന് അദ്ദേഹത്തിന്റെ വഴി തടയും. ഡിസംബർ 13ന് 11,000 പേർ മുടി വടിച്ച് മുഖ്യമന്ത്രിക്കു സമ്മാനിക്കും.നവംബർ ഒന്പതിനായിരുന്നു വിവാദ പ്രസ്താവന. മുന്പു ഭരിച്ച കോൺഗ്രസ്-എൻസിപി സർക്കാരിന്റെ പോരായ്മകൾ വിശദീകരിക്കുകയായിരുന്നു ഫഡ്നാവിസ്. മുൻ സർക്കാർ ഒരു പദ്ധതിയും പൂർത്തിയാക്കിയിട്ടില്ല.
ഉപയോക്താക്കൾ പോകാതിരിക്കാൻ ബാർബർ താടിയും മുടിയും പാതി വെട്ടി അടുത്തയാളിലേക്കു കടക്കുന്നതിനു തുല്യമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി എവിടെ പോയാലും കരിങ്കൊടി കാണിക്കുമെന്നാണ് ഒരു തീരുമാനം. ഡിസംബർ രണ്ടിന് അദ്ദേഹത്തിന്റെ വഴി തടയും. ഡിസംബർ 13ന് 11,000 പേർ മുടി വടിച്ച് മുഖ്യമന്ത്രിക്കു സമ്മാനിക്കും.നവംബർ ഒന്പതിനായിരുന്നു വിവാദ പ്രസ്താവന. മുന്പു ഭരിച്ച കോൺഗ്രസ്-എൻസിപി സർക്കാരിന്റെ പോരായ്മകൾ വിശദീകരിക്കുകയായിരുന്നു ഫഡ്നാവിസ്. മുൻ സർക്കാർ ഒരു പദ്ധതിയും പൂർത്തിയാക്കിയിട്ടില്ല.
ഉപയോക്താക്കൾ പോകാതിരിക്കാൻ ബാർബർ താടിയും മുടിയും പാതി വെട്ടി അടുത്തയാളിലേക്കു കടക്കുന്നതിനു തുല്യമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.