ന്യൂഡൽഹി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബർ അഞ്ചിനകം തീരുമാനമെടുത്ത് അറിയിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് കോടതിക്ക് ഉറപ്പുനൽകി.
ജിഷ്ണു കേസ് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ജോലി ഭാരം കൂടുതലായതിനാൽ ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐയുടെ ചെന്നൈ മേഖല ജോയിന്റ് ഡയറക്ടർ അറിയിച്ചത് കോടതിയുടെ വിമർശനത്തിനിടയാക്കിയിരുന്നു.
ജിഷ്ണു കേസ് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ജോലി ഭാരം കൂടുതലായതിനാൽ ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐയുടെ ചെന്നൈ മേഖല ജോയിന്റ് ഡയറക്ടർ അറിയിച്ചത് കോടതിയുടെ വിമർശനത്തിനിടയാക്കിയിരുന്നു.