ന്യൂഡൽഹി: പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തുന്നതിനിടെ പാർലമന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 15ന് ആരംഭിക്കാൻ സർക്കാർ നീക്കം. ഡിസംബർ 15 മുതൽ ജനുവരി അഞ്ചു വരെയുള്ള ദിവസങ്ങളിൽ ശീതകാല സമ്മേളനം നടക്കുമെന്നാണു വിവരം. ക്രിസ്മസിനായി എംപിമാർക്ക് നാലു ദിവസം അവധി ലഭിക്കുമെങ്കിലും പുതുവർഷ ദിനമായ ജനുവരി ഒന്നിന് പാർലമെന്റിൽ ഹാജരാകേണ്ടിവരും.
രണ്ട് ഓർഡിനൻസുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാബിനറ്റ് അംഗീകരിച്ച് ഇന്നലെ അയച്ചിരുന്നു. സമ്മേളനം ഡിസംബറിൽ തന്നെ ചേരാൻ തീരുമാനിച്ചെങ്കിലും പാർലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റി തീയതി പ്രഖ്യാപിക്കാത്തത് ഇക്കാരണം കൊണ്ടാണ്.
പാർലമെന്റ് സമ്മേളനവും ഗുജറാത്ത് തെരഞ്ഞെടുപ്പു തീയതികളും കൂട്ടിമുട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഡിസംബർ 14ന് അവസാനിക്കും. 18നാണ് ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കായി പാർലമെന്റ് സമ്മേളനം സർക്കാർ വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
സെബി മാത്യു
രണ്ട് ഓർഡിനൻസുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാബിനറ്റ് അംഗീകരിച്ച് ഇന്നലെ അയച്ചിരുന്നു. സമ്മേളനം ഡിസംബറിൽ തന്നെ ചേരാൻ തീരുമാനിച്ചെങ്കിലും പാർലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റി തീയതി പ്രഖ്യാപിക്കാത്തത് ഇക്കാരണം കൊണ്ടാണ്.
പാർലമെന്റ് സമ്മേളനവും ഗുജറാത്ത് തെരഞ്ഞെടുപ്പു തീയതികളും കൂട്ടിമുട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഡിസംബർ 14ന് അവസാനിക്കും. 18നാണ് ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കായി പാർലമെന്റ് സമ്മേളനം സർക്കാർ വൈകിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
സെബി മാത്യു