ന്യൂഡൽഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശന്പള പരിഷ്കരണത്തിനു കാബിനറ്റ് അംഗീകാരം. ഏഴാം ശന്പള കമ്മീഷൻ ശിപാർശ അനുസരിച്ച് രാജ്യത്തെ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശന്പളം, ഗ്രാറ്റിവിറ്റി, പെൻഷൻ എന്നിവ വർധിപ്പിക്കാൻ തീരുമാനിച്ചതായി കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശന്പള വർധനയ്ക്കും അംഗീകാരം നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നും വിരമിച്ച 2500 ജഡ്ജിമാർക്ക് പെൻഷൻ, ഗ്രാറ്റിവിറ്റി വർധനവിന്റെ ആനുകൂല്യം ലഭിക്കും. 2016ൽ ചീഫ് ജസ്റ്റീസായിരുന്ന ടി.എസ് താക്കൂർ ജഡ്ജിമാരുടെ ശന്പള വർധന നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാരിനു കത്തെഴുതിയിരുന്നു. ഒരു സുപ്രീംകോടതി ജഡ്ജിക്കു പ്രതിമാസ ശന്പളം ഒന്നര ലക്ഷം രൂപയാണ് എല്ലാ കിഴിവുകൾക്കും ശേഷം ലഭിക്കുന്നത്. ചീഫ് ജസ്റ്റീസിന്റെ ശന്പളം ഇതിലും മേലെയാണ്.
സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നും വിരമിച്ച 2500 ജഡ്ജിമാർക്ക് പെൻഷൻ, ഗ്രാറ്റിവിറ്റി വർധനവിന്റെ ആനുകൂല്യം ലഭിക്കും. 2016ൽ ചീഫ് ജസ്റ്റീസായിരുന്ന ടി.എസ് താക്കൂർ ജഡ്ജിമാരുടെ ശന്പള വർധന നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാരിനു കത്തെഴുതിയിരുന്നു. ഒരു സുപ്രീംകോടതി ജഡ്ജിക്കു പ്രതിമാസ ശന്പളം ഒന്നര ലക്ഷം രൂപയാണ് എല്ലാ കിഴിവുകൾക്കും ശേഷം ലഭിക്കുന്നത്. ചീഫ് ജസ്റ്റീസിന്റെ ശന്പളം ഇതിലും മേലെയാണ്.