ഇംഫാൽ: വിവിഐപിക്കുവേണ്ടി വിമാനം വൈകിപ്പിച്ചതിൽ ക്ഷുഭിതയായി വനിതാ ഡോക്ടർ മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു തട്ടിക്കയറി. മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിലായിരുന്നു സംഭവം. എന്നാൽ, വിമാനം വൈകിയതിനു താനല്ല ഉത്തരവാദിയെന്നും ഇംഫാലിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുവേണ്ടിയാണു വിമാനം വൈകിയതെന്നു മന്ത്രി അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
വിമാനം വൈകിയതിൽ അസ്വസ്ഥയായ യുവതി മന്ത്രിയെ അപ്രതീക്ഷിതമായി മുന്നിൽകണ്ടപ്പോൾ തട്ടിക്കയറുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പാറ്റ്നയിലേക്കു പോവാനെത്തിയതാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ഇവർ മന്ത്രിയോടു ആവശ്യപ്പെട്ടു.
ഇവരുടെ ക്ഷോഭം ശമിപ്പിക്കാൻ ശ്രമിച്ച മന്ത്രിയോട് വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുതിത്തരണമെന്നും ഡോക്ടർ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും യുവതിയുടെ ക്ഷോഭത്തിനിരയായി. വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും രാഷ്ട്രപതിയുടെ വിമാനത്തിനായി മൂന്നു വിമാനങ്ങൾ രണ്ടു മണിക്കൂർ വൈകിയെന്നും ഇംഫാൽ വിമാനത്താവളം ഡയറക്ടർ പറഞ്ഞു.
വിമാനം വൈകിയതിൽ അസ്വസ്ഥയായ യുവതി മന്ത്രിയെ അപ്രതീക്ഷിതമായി മുന്നിൽകണ്ടപ്പോൾ തട്ടിക്കയറുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പാറ്റ്നയിലേക്കു പോവാനെത്തിയതാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ഇവർ മന്ത്രിയോടു ആവശ്യപ്പെട്ടു.
ഇവരുടെ ക്ഷോഭം ശമിപ്പിക്കാൻ ശ്രമിച്ച മന്ത്രിയോട് വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുതിത്തരണമെന്നും ഡോക്ടർ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും യുവതിയുടെ ക്ഷോഭത്തിനിരയായി. വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും രാഷ്ട്രപതിയുടെ വിമാനത്തിനായി മൂന്നു വിമാനങ്ങൾ രണ്ടു മണിക്കൂർ വൈകിയെന്നും ഇംഫാൽ വിമാനത്താവളം ഡയറക്ടർ പറഞ്ഞു.