ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദിനെ വീട്ടുതടങ്കലിൽ നിന്നു മോചിപ്പിക്കാൻ പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിട്ടു. സയിദിന്റെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.
ജനുവരി മുതൽ കസ്റ്റഡിയിൽ കഴിയുന്ന സയിദിന്റെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്കു കൂടി നീട്ടണമെന്ന പാക് സർക്കാരിന്റെ ആവശ്യം റിവ്യൂബോർഡ് തള്ളി. ഇപ്പോഴത്തെ തടങ്കൽ കാലാവധി തീരുന്ന മുറയ്ക്ക് സയിദിനെ വിട്ടയയ്ക്കാൻ നടപടി എടുക്കണമെന്നു ബോർഡ് സർക്കാരിനു നിർദേശം നൽകി. മറ്റേതെങ്കിലും കേസിൽ സയിദിനെ കസ്റ്റഡിയിൽ എടുക്കാത്തപക്ഷം ഏതാനും ദിവസത്തിനകം അദ്ദേഹം സ്വതന്ത്രനാവും. താൻ പുറത്തുവരാതിരിക്കാൻ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടെന്നു റിവ്യൂബോർഡ് നിർദേശം അറിഞ്ഞശേഷം നൽകിയ വീഡിയോ സന്ദേശത്തിൽ സയിദ് പറഞ്ഞു.
റിവ്യൂബോർഡ് മുന്പാകെ ഹാജരായ പാക് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പുതിയ തെളിവു ഹാജരാക്കിയെങ്കിലും ബോർഡ് അത് അംഗീകരിച്ചില്ല. സയിദിനെ വിട്ടയച്ചാൽ അന്തർദേശീയ തലത്തിൽ പാക്കിസ്ഥാനെതിരേ ഉപരോധത്തിനു സാധ്യതയുണ്ടെന്ന വാദവും ബോർഡ് തള്ളി.
ഇതിനിടെ മറ്റൊരു കേസിൽ സയിദിനെ തുടർന്നും തടങ്കലിൽ വയ്ക്കുന്ന കാര്യം പാക് പഞ്ചാബ് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനുവരി മുതൽ കസ്റ്റഡിയിൽ കഴിയുന്ന സയിദിന്റെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്കു കൂടി നീട്ടണമെന്ന പാക് സർക്കാരിന്റെ ആവശ്യം റിവ്യൂബോർഡ് തള്ളി. ഇപ്പോഴത്തെ തടങ്കൽ കാലാവധി തീരുന്ന മുറയ്ക്ക് സയിദിനെ വിട്ടയയ്ക്കാൻ നടപടി എടുക്കണമെന്നു ബോർഡ് സർക്കാരിനു നിർദേശം നൽകി. മറ്റേതെങ്കിലും കേസിൽ സയിദിനെ കസ്റ്റഡിയിൽ എടുക്കാത്തപക്ഷം ഏതാനും ദിവസത്തിനകം അദ്ദേഹം സ്വതന്ത്രനാവും. താൻ പുറത്തുവരാതിരിക്കാൻ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടെന്നു റിവ്യൂബോർഡ് നിർദേശം അറിഞ്ഞശേഷം നൽകിയ വീഡിയോ സന്ദേശത്തിൽ സയിദ് പറഞ്ഞു.
റിവ്യൂബോർഡ് മുന്പാകെ ഹാജരായ പാക് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പുതിയ തെളിവു ഹാജരാക്കിയെങ്കിലും ബോർഡ് അത് അംഗീകരിച്ചില്ല. സയിദിനെ വിട്ടയച്ചാൽ അന്തർദേശീയ തലത്തിൽ പാക്കിസ്ഥാനെതിരേ ഉപരോധത്തിനു സാധ്യതയുണ്ടെന്ന വാദവും ബോർഡ് തള്ളി.
ഇതിനിടെ മറ്റൊരു കേസിൽ സയിദിനെ തുടർന്നും തടങ്കലിൽ വയ്ക്കുന്ന കാര്യം പാക് പഞ്ചാബ് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.