ഹരാരെ: രാജിവച്ച റോബർട്ട് മുഗാബെയ്ക്കു പകരം സിംബാബ്വേയുടെ പുതിയ പ്രസിഡന്റായി എമേഴ്സൻ എംനൻഗാഗ്വ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രിട്ടോറിയയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമായുമായി ചർച്ച നടത്തിയശേഷം സ്വകാര്യ ജെറ്റ് വിമാനത്തിൽ ഹരാരെയിലെത്തിയ എംനൻഗാഗ്വയ്ക്ക് ഉജ്വല വരവേല്പ് ലഭിച്ചു. മുഗാബെയ്ക്കു പകരം പുതിയ നേതാവായി എംനൻഗാഗ്വയെ നേരത്തെ ഭരണകക്ഷിയായ സാനു പിഎഫ് തെരഞ്ഞെടുത്തിരുന്നു.
മുഗാബെയുടെ വൈസ് പ്രസിഡന്റായിരുന്ന എംനൻഗാഗ്വയെ അടുത്തയിടെയാണു മുഗാബെ പുറത്താക്കിയത്. മുഗാബെയുടെ ഭാര്യ ഗ്രേസിന്റെ പ്രേരണമൂലമായിരുന്നിത്. എംനൻഗാഗ്വയെ ഒഴിവാക്കി അധികാരം പിടിക്കാൻ ഗ്രേസും കൂടെയുള്ള സംഘവും പദ്ധതി തയാറാക്കി. ഇതു മനസിലാക്കിയ സൈന്യം മുഗാബെയെയും ഭാര്യയെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിൽ നിന്നു പുറത്താക്കപ്പെട്ട മുഗാബെ അവസാനംവരെ കടുംപിടിത്തം തുടർന്നെങ്കിലും ഇംപീച്ചുമെന്റ് നടപടികൾക്കു തുടക്കം കുറിച്ചതോടെ ചൊവ്വാഴ്ച രാജിവയ്ക്കുകയായിരുന്നു. മുഗാബെയുടെ ഭാവി പരിപാടികളെക്കുറിച്ചു ഇനിയും വ്യക്തതയില്ല.
നിയുക്ത പ്രസിഡന്റ് എംനൻഗാഗ്വ നേരത്തെ നീതിന്യായ, പ്രതിരോധവകുപ്പുകളിൽ മന്ത്രിയായിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് പേടിസ്വപ്നമായിരുന്ന മുഗാബെയുടെ നയപരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ എംനൻഗാഗ്വ ചീങ്കണ്ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി പേരുടെ മരണത്തിൽ കലാശിച്ച സൈനിക നടപടികളിൽ ചീങ്കണ്ണിക്കു പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.ഇതിനിടെ പ്രസിഡന്റിന്റെ കാലാവധി നിജപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. മുഗാബെയുടെ ഭരണം 37 വർഷം ദീർഘിച്ചു.
മുഗാബെയുടെ വൈസ് പ്രസിഡന്റായിരുന്ന എംനൻഗാഗ്വയെ അടുത്തയിടെയാണു മുഗാബെ പുറത്താക്കിയത്. മുഗാബെയുടെ ഭാര്യ ഗ്രേസിന്റെ പ്രേരണമൂലമായിരുന്നിത്. എംനൻഗാഗ്വയെ ഒഴിവാക്കി അധികാരം പിടിക്കാൻ ഗ്രേസും കൂടെയുള്ള സംഘവും പദ്ധതി തയാറാക്കി. ഇതു മനസിലാക്കിയ സൈന്യം മുഗാബെയെയും ഭാര്യയെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിൽ നിന്നു പുറത്താക്കപ്പെട്ട മുഗാബെ അവസാനംവരെ കടുംപിടിത്തം തുടർന്നെങ്കിലും ഇംപീച്ചുമെന്റ് നടപടികൾക്കു തുടക്കം കുറിച്ചതോടെ ചൊവ്വാഴ്ച രാജിവയ്ക്കുകയായിരുന്നു. മുഗാബെയുടെ ഭാവി പരിപാടികളെക്കുറിച്ചു ഇനിയും വ്യക്തതയില്ല.
നിയുക്ത പ്രസിഡന്റ് എംനൻഗാഗ്വ നേരത്തെ നീതിന്യായ, പ്രതിരോധവകുപ്പുകളിൽ മന്ത്രിയായിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് പേടിസ്വപ്നമായിരുന്ന മുഗാബെയുടെ നയപരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ എംനൻഗാഗ്വ ചീങ്കണ്ണി എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി പേരുടെ മരണത്തിൽ കലാശിച്ച സൈനിക നടപടികളിൽ ചീങ്കണ്ണിക്കു പങ്കുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.ഇതിനിടെ പ്രസിഡന്റിന്റെ കാലാവധി നിജപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. മുഗാബെയുടെ ഭരണം 37 വർഷം ദീർഘിച്ചു.