ഹരാരെ: സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവച്ചു. 93കാരനായ മുഗാബെയ്ക്കെതിരേ പാർലമെന്റിൽ ആരംഭിച്ച ഇംപീച്ച്മെന്റ് നടപടികൾ ഇതോടെ നിർത്തിവച്ചു.
മുഗാബെയുടെ രാജിക്കത്ത് സ്പീക്കർ ജേക്കബ് മുഡെൻഡാ വായിച്ചപ്പോൾ എംപിമാർ ഹർഷാരവം മുഴക്കി. പുറത്തു തെരുവിലും ജനങ്ങൾ ആഹ്ളാദ പ്രകടനം നടത്തി.
കഴിഞ്ഞയാഴ്ച മുഗാബെയെയും ഭാര്യ ഗ്രേസിനെയും സൈന്യം വീട്ടുതടങ്കലിലാക്കിയതോടെഅദ്ദേഹത്തിന്റെ 37 വർഷത്തെ ഏകാധിപത്യഭരണം പ്രായോഗികമായി അവസാനിച്ചിരുന്നു. ഭരണകക്ഷിയായ സാനുപിഎഫ് പാർട്ടി അദ്ദേഹത്തെ നേതൃത്വത്തിൽനിന്നു പുറത്താക്കുകയും വൈസ് പ്രസിഡന്റ് എമേഴ്സൺ എം നൻ ഗാഗ്വയെ നേതൃപദവിയിൽ അവരോധിക്കുകയും ചെയ്തു. രാജിവച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്നു മുന്നറിയിപ്പും നൽകി.
ഇംപീച്ച്മെന്റ് നടപടികൾക്കു തുടക്കം കുറിച്ചതിനിടെ അപ്രതീക്ഷിതമായാണു രാജിയുണ്ടായത്. മുഗാബെയുടെ ഭാര്യ ഗ്രേസും അവരെ പിന്തുണയ്ക്കുന്ന സംഘവും അധികാരം പിടിക്കാൻ സാധ്യത തെളിഞ്ഞതിനെത്തുടർന്നാണു സൈന്യം ഇടപെട്ടത്.
ചൈനയിലാ രുന്ന സൈനിക മേധാവി കോൺസ്റ്റാന്റിനോ ചി വേംഗ സിംബാബ്വേയിൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യാനായി മുഗാബെയുടെ നിർദേശപ്രകാരം പോലീസ് വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ കോൺസ്റ്റാന്റിനോയോടു കൂറുള്ള സൈനികർ പോലീസിനെ കീഴ്പ്പെടുത്തി. വൈകാതെ മുഗാബെയെ സൈന്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മുഗാബെയുടെ രാജിക്കത്ത് സ്പീക്കർ ജേക്കബ് മുഡെൻഡാ വായിച്ചപ്പോൾ എംപിമാർ ഹർഷാരവം മുഴക്കി. പുറത്തു തെരുവിലും ജനങ്ങൾ ആഹ്ളാദ പ്രകടനം നടത്തി.
കഴിഞ്ഞയാഴ്ച മുഗാബെയെയും ഭാര്യ ഗ്രേസിനെയും സൈന്യം വീട്ടുതടങ്കലിലാക്കിയതോടെഅദ്ദേഹത്തിന്റെ 37 വർഷത്തെ ഏകാധിപത്യഭരണം പ്രായോഗികമായി അവസാനിച്ചിരുന്നു. ഭരണകക്ഷിയായ സാനുപിഎഫ് പാർട്ടി അദ്ദേഹത്തെ നേതൃത്വത്തിൽനിന്നു പുറത്താക്കുകയും വൈസ് പ്രസിഡന്റ് എമേഴ്സൺ എം നൻ ഗാഗ്വയെ നേതൃപദവിയിൽ അവരോധിക്കുകയും ചെയ്തു. രാജിവച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്നു മുന്നറിയിപ്പും നൽകി.
ഇംപീച്ച്മെന്റ് നടപടികൾക്കു തുടക്കം കുറിച്ചതിനിടെ അപ്രതീക്ഷിതമായാണു രാജിയുണ്ടായത്. മുഗാബെയുടെ ഭാര്യ ഗ്രേസും അവരെ പിന്തുണയ്ക്കുന്ന സംഘവും അധികാരം പിടിക്കാൻ സാധ്യത തെളിഞ്ഞതിനെത്തുടർന്നാണു സൈന്യം ഇടപെട്ടത്.
ചൈനയിലാ രുന്ന സൈനിക മേധാവി കോൺസ്റ്റാന്റിനോ ചി വേംഗ സിംബാബ്വേയിൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യാനായി മുഗാബെയുടെ നിർദേശപ്രകാരം പോലീസ് വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ കോൺസ്റ്റാന്റിനോയോടു കൂറുള്ള സൈനികർ പോലീസിനെ കീഴ്പ്പെടുത്തി. വൈകാതെ മുഗാബെയെ സൈന്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.