ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വൈകിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം. കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ ബ്രഹ്മാവ് എന്നും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഗുജറാത്ത് മോഡൽ എന്നുമാണു പരിഹസിച്ചത്.
മോദി ബ്രഹ്മാവാണ്. അദ്ദേഹമാണു സ്രഷ്ടാവ്. പാർലമെന്റ് എന്നു സമ്മേളിക്കുമെന്നു മോദിക്കു മാത്രമേ അറിയൂ എന്നാണു മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ തകർക്കാനുള്ള ശ്രമമാണ് മോദിസർക്കാർ നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ശീതകാല സമ്മേളനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്. പ്രധാനമന്ത്രിയായതിനുശേഷം പാർലമെന്റ് നടയിൽ പ്രണമിച്ചാണ് മോദി അകത്തേക്കു പ്രവേശിച്ചത്. എന്നാൽ, ഇപ്പോൾ പാർലമെന്റിനോട് ഒരു ബഹുമാനവും കാണിക്കുന്നില്ലെന്നും ഖാർഗെ ആരോപിച്ചു.
ഗുജറാത്ത് മോഡലിലാണ് മോദിസർക്കാർ പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടുപോകുന്നതെന്നാണു സീതാറാം യെച്ചൂരി ആരോപിച്ചത്. ഗുജറാത്തിൽ വർഷത്തിൽ ഒരു മാസം തികച്ചു പോലും അസംബ്ലി സമ്മേളിക്കാറില്ല. ഇതേ മോഡൽ തന്നെ ഇപ്പോൾ ഡൽഹിയിലും പ്രയോഗിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും യെച്ചൂരി ആരോപിച്ചു.
അഭിമുഖീകരിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണു മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തതെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവംബറിൽ ആരംഭിക്കേണ്ട ശീതകാല സമ്മേളനം സംബന്ധിച്ചു സർക്കാർ ഇതുവരെ വ്യക്തമായ ഒരു സൂചനയും നൽകിയിട്ടില്ല. ഈ വർഷം ശീതകാല സമ്മേളനം നടക്കില്ലെന്നും സൂചനയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമായിരിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിപക്ഷം വിമർശനം ഉയർത്തിയപ്പോൾ ശീതകാല സമ്മേളനം ഡിസംബറിൽ തന്നെ നടത്തുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി പറഞ്ഞത്.
സെബി മാത്യു
മോദി ബ്രഹ്മാവാണ്. അദ്ദേഹമാണു സ്രഷ്ടാവ്. പാർലമെന്റ് എന്നു സമ്മേളിക്കുമെന്നു മോദിക്കു മാത്രമേ അറിയൂ എന്നാണു മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ തകർക്കാനുള്ള ശ്രമമാണ് മോദിസർക്കാർ നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ശീതകാല സമ്മേളനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്. പ്രധാനമന്ത്രിയായതിനുശേഷം പാർലമെന്റ് നടയിൽ പ്രണമിച്ചാണ് മോദി അകത്തേക്കു പ്രവേശിച്ചത്. എന്നാൽ, ഇപ്പോൾ പാർലമെന്റിനോട് ഒരു ബഹുമാനവും കാണിക്കുന്നില്ലെന്നും ഖാർഗെ ആരോപിച്ചു.
ഗുജറാത്ത് മോഡലിലാണ് മോദിസർക്കാർ പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടുപോകുന്നതെന്നാണു സീതാറാം യെച്ചൂരി ആരോപിച്ചത്. ഗുജറാത്തിൽ വർഷത്തിൽ ഒരു മാസം തികച്ചു പോലും അസംബ്ലി സമ്മേളിക്കാറില്ല. ഇതേ മോഡൽ തന്നെ ഇപ്പോൾ ഡൽഹിയിലും പ്രയോഗിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും യെച്ചൂരി ആരോപിച്ചു.
അഭിമുഖീകരിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണു മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തതെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവംബറിൽ ആരംഭിക്കേണ്ട ശീതകാല സമ്മേളനം സംബന്ധിച്ചു സർക്കാർ ഇതുവരെ വ്യക്തമായ ഒരു സൂചനയും നൽകിയിട്ടില്ല. ഈ വർഷം ശീതകാല സമ്മേളനം നടക്കില്ലെന്നും സൂചനയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമായിരിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിപക്ഷം വിമർശനം ഉയർത്തിയപ്പോൾ ശീതകാല സമ്മേളനം ഡിസംബറിൽ തന്നെ നടത്തുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി പറഞ്ഞത്.
സെബി മാത്യു