ന്യൂഡൽഹി: മുസ്ലിം സമുദായത്തിൽ വിവാഹമോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണു നീക്കം. നിയമ ഭേദഗതി ബില്ലിന്റെ കരട് തയാറാക്കുന്നതിനായി കേന്ദ്രസർക്കാർ മന്ത്രിതല സമിതിക്കു രൂപം നൽകി.
മുത്തലാക്കിനു സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നിയമവിധേയമാക്കുന്നതിനാണു സർക്കാരിന്റെ നീക്കം മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയും ലിംഗസമത്വത്തെയും ലംഘിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കണ്ടെത്തിയാണ് മുത്തലാക്ക് ഉപയോഗിക്കുന്നത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരോധിച്ചത്. എന്നാൽ, മുത്തലാക്ക് ഉപയോഗിക്കുന്നവർക്കെതിരേ നിയമനടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ നിയമ ഭേദഗതിക്കു നടപടി ആരംഭിച്ചത്.
മുത്തലാക്കിനു സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നിയമവിധേയമാക്കുന്നതിനാണു സർക്കാരിന്റെ നീക്കം മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയും ലിംഗസമത്വത്തെയും ലംഘിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കണ്ടെത്തിയാണ് മുത്തലാക്ക് ഉപയോഗിക്കുന്നത് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരോധിച്ചത്. എന്നാൽ, മുത്തലാക്ക് ഉപയോഗിക്കുന്നവർക്കെതിരേ നിയമനടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ നിയമ ഭേദഗതിക്കു നടപടി ആരംഭിച്ചത്.