ന്യൂഡൽഹി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു മരിച്ച കേസ് ഏറ്റെടുക്കാത്ത സിബിഐ നടപടിയിൽ സുപ്രീംകോടതിയുടെ വിമർശനം. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐ നിലപാട് അറിയിച്ചതിൽ വീഴ്ച വരുത്തിയതായും കോടതി നിരീക്ഷിച്ചു. സിബിഐ നിലപാട് ഡയറക്ടർ അറിയിക്കണമെന്നിരിക്കേ സിബിഐ ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടറാണ് നിലപാട് അറിയിച്ചത്. അന്വേഷണ വിഷയത്തിൽ നിലപാടറിയിക്കേണ്ട ത് കേന്ദ്രസർക്കാരാണ്. വിഷയത്തിൽ കേന്ദ്രസർക്കാരുമായി ചേർന്നാലോചിച്ച് ഇന്ന് നിലപാടറിയിക്കണമെന്നും കോടതി നിർദേശിച്ചു.
നേരത്തേ കേസ് പരിഗണിച്ചപ്പോഴും സിബിഐയെ കോടതി വിമർശിച്ചിരുന്നു. കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാട് വൈകി അറിയിച്ചതിനായിരുന്നു കോടതിയുടെ വിമർശനം. അന്തർസംസ്ഥാന കേസല്ലെന്നും നിലവിൽ ജോലി ഭാരം കൂടുതലായതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു സിബിഐ അന്നു കോടതിയെ അറിച്ചത്. എന്നാൽ, കാര്യങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതിരുന്നതും ആശയവിനിമയം നടത്താത്തതും എന്തുകൊണ്ടാണെന്നു ചോദിച്ച കോടതി, എന്തുകൊണ്ടു കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സിബിഐ വിശദീകരിക്കണമെന്നും പറഞ്ഞിരുന്നു.
നേരത്തേ കേസ് പരിഗണിച്ചപ്പോഴും സിബിഐയെ കോടതി വിമർശിച്ചിരുന്നു. കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാട് വൈകി അറിയിച്ചതിനായിരുന്നു കോടതിയുടെ വിമർശനം. അന്തർസംസ്ഥാന കേസല്ലെന്നും നിലവിൽ ജോലി ഭാരം കൂടുതലായതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു സിബിഐ അന്നു കോടതിയെ അറിച്ചത്. എന്നാൽ, കാര്യങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതിരുന്നതും ആശയവിനിമയം നടത്താത്തതും എന്തുകൊണ്ടാണെന്നു ചോദിച്ച കോടതി, എന്തുകൊണ്ടു കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സിബിഐ വിശദീകരിക്കണമെന്നും പറഞ്ഞിരുന്നു.