അഗർത്തല: ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്റെ വെടിയേറ്റുമരിച്ചു. ബംഗാളിഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ‘സായന്തൻ പത്രിക’ദിനപത്രത്തിന്റെ ലേഖകൻ സുദീപ് ദത്ത ഭൗമികി (48) നെയാണ് ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) കോൺസ്റ്റബിൾ വെടിവച്ചുകൊന്നത്.
ആർകെ നഗറിലെ ടിഎസ്ആർ രണ്ടാം ബറ്റാലിയൻ ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായതെന്നു പടിഞ്ഞാറൻ ത്രിപുര എസ്പി അഭിജിത് സപ്തശ്രീ അറിയിച്ചു. രക്തത്തിൽ കുളിച്ചുകിടന്ന സുദീപ് ദത്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ത്രിപുരയിൽ ദൃശ്യമാധ്യമപ്രവർത്തകൻ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന സംഘടന നടത്തിയ പ്രക്ഷോഭം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം.
ആർകെ നഗറിലെ ടിഎസ്ആർ രണ്ടാം ബറ്റാലിയൻ ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായതെന്നു പടിഞ്ഞാറൻ ത്രിപുര എസ്പി അഭിജിത് സപ്തശ്രീ അറിയിച്ചു. രക്തത്തിൽ കുളിച്ചുകിടന്ന സുദീപ് ദത്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ ത്രിപുരയിൽ ദൃശ്യമാധ്യമപ്രവർത്തകൻ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന സംഘടന നടത്തിയ പ്രക്ഷോഭം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം.