ചെന്നൈ: സഞ്ജയ് ലീല ബൻസാലിയുടെ ‘പദ്മാവതി’ സിനിമയിൽ പദ്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിനു പിന്തുണയുമായി സൂപ്പർതാരം കമൽഹാസൻ രംഗത്തെത്തി. ദീപികയുടെ തലയ്ക്കു പത്തുകോടി രൂപ നല്‍കുമെന്ന ഹരിയാന ബിജെപി നേതാവ് കൊലവിളി നടത്തിയതിനാൽ ദീപികയുടെ തല സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നു കമൽഹാസൻ പറഞ്ഞു. പദ്മാവതി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ രജ്പുത് സംഘങ്ങൾ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണു കമലിന്റെ പ്രസ്താവന.
ദീപികയുടെ ശരീരത്തേക്കാൾ ദീപികയുടെ തല സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിലുമപ്പുറം അവരുടെ സ്വാതന്ത്ര്യവും-കമൽഹാസൻ ട്വീറ്റ് ചെയ്തു. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി സെന്‍സർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയ്ക്കു പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്.
ദീപികയുടെ ശരീരത്തേക്കാൾ ദീപികയുടെ തല സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിലുമപ്പുറം അവരുടെ സ്വാതന്ത്ര്യവും-കമൽഹാസൻ ട്വീറ്റ് ചെയ്തു. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി സെന്‍സർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയ്ക്കു പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്.