റോം: ഇറ്റാലിയൻ കർദിനാൾ ആൻഡ്രിയ ഡി മോന്തെസെ മോളോ(92) അന്തരിച്ചു. വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ചു.
ഇസ്രയേലുമായി വത്തിക്കാൻ നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നിൽ ഇദ്ദേഹത്തിന്റെ പരിശ്രമമുണ്ട്. വിവിധ രാജ്യങ്ങളിൽ പേപ്പൽ നൂൺഷ്യോ ആയിരുന്നു. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഇറ്റാലിയൻ സേനയിൽ കേണലായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ജ്യൂസെപ്പെ. 1944-ൽ ജർമൻ സേനയെ റോമിൽവച്ച് ആക്രമിച്ച ഇറ്റാലിയൻ സൈനിക സംഘത്തിലുണ്ടായിരുന്ന ജ്യൂസെപ്പെയെ മറ്റു 334 പേരോടൊപ്പം അർഡിയാറ്റിനെ ഗുഹയിൽ വധിക്കുകയായിരുന്നു.'
രണ്ടാം ലോകയുദ്ധകാലത്തെ സൈനികസേവനത്തിനു ശേഷമാണ് ആൻഡ്രിയ വൈദികപരിശീലനത്തിനു ചേർന്നത്. 2006-ൽ കർദിനാൾപദവിയിലേക്കുയർത്തപ്പെട്ടു.
ഇസ്രയേലുമായി വത്തിക്കാൻ നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നിൽ ഇദ്ദേഹത്തിന്റെ പരിശ്രമമുണ്ട്. വിവിധ രാജ്യങ്ങളിൽ പേപ്പൽ നൂൺഷ്യോ ആയിരുന്നു. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഇറ്റാലിയൻ സേനയിൽ കേണലായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ജ്യൂസെപ്പെ. 1944-ൽ ജർമൻ സേനയെ റോമിൽവച്ച് ആക്രമിച്ച ഇറ്റാലിയൻ സൈനിക സംഘത്തിലുണ്ടായിരുന്ന ജ്യൂസെപ്പെയെ മറ്റു 334 പേരോടൊപ്പം അർഡിയാറ്റിനെ ഗുഹയിൽ വധിക്കുകയായിരുന്നു.'
രണ്ടാം ലോകയുദ്ധകാലത്തെ സൈനികസേവനത്തിനു ശേഷമാണ് ആൻഡ്രിയ വൈദികപരിശീലനത്തിനു ചേർന്നത്. 2006-ൽ കർദിനാൾപദവിയിലേക്കുയർത്തപ്പെട്ടു.