ഇസ്ലാമാബാദ്: പാക് ധനമന്ത്രി ഇഷാക് ധറിനെ അക്കൗണ്ടബിലിറ്റി കോടതി പ്രഖ്യാപിത കുറ്റവാളിയായി മുദ്രകുത്തി. അദ്ദേഹത്തിനെതിരേ നടപടിയെടുക്കാനും ഇതു സംബന്ധിച്ചു പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും അഴിമതിക്കേസ് അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക്(എൻഎബി) ജഡ്ജി മുഹമ്മദ് ബഷീർ നിർദേശം നൽകി.
പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ധർ തുടർച്ചയായി ഹാജരാവാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ചികിത്സയ്ക്കായി ധർ ലണ്ടനിൽ പോയിരിക്കുകയാണെന്നും കോടതിയിൽ ഹാജരാവുന്നതിൽനിന്ന് ഒഴിവു നൽകണമെന്നും ധറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി ഈ ആവശ്യം അനുവദിച്ചില്ല. കേസ് ഡിസംബർ നാലിലേക്കു നീട്ടിവച്ചു. കള്ളപ്പണം വെളുപ്പിച്ചതിനും വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചതിനുമായി മൂന്നു കേസുകളാണ് ധറിന്റെ പേരിൽ എൻഎബി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരേയും എൻഎബി കേസെടുത്തിട്ടുണ്ട്.
പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ധർ തുടർച്ചയായി ഹാജരാവാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ചികിത്സയ്ക്കായി ധർ ലണ്ടനിൽ പോയിരിക്കുകയാണെന്നും കോടതിയിൽ ഹാജരാവുന്നതിൽനിന്ന് ഒഴിവു നൽകണമെന്നും ധറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി ഈ ആവശ്യം അനുവദിച്ചില്ല. കേസ് ഡിസംബർ നാലിലേക്കു നീട്ടിവച്ചു. കള്ളപ്പണം വെളുപ്പിച്ചതിനും വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചതിനുമായി മൂന്നു കേസുകളാണ് ധറിന്റെ പേരിൽ എൻഎബി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരേയും എൻഎബി കേസെടുത്തിട്ടുണ്ട്.