ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിനുവേണ്ടി നരേന്ദ്ര മോദി സർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അട്ടിമറിക്കുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനാധിപത്യത്തിന്റെ ശ്രീകോവിൽ പൂട്ടിയിടുകയാണെന്നും പാവങ്ങളുടെ ഭാവി നശിപ്പിക്കുകയാണെന്നും കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ അവർ പറഞ്ഞു.
പാർലമെന്റിനെ അഭിമുഖീകരിക്കാൻ മോദിക്കും മന്ത്രിമാർക്കും ഭയമാണ്. വകുപ്പു ചുമതലയുള്ള മന്ത്രിമാർ പ്രതിരോധ ഇടപാടിന്റെ ഭാഗമാകുന്നത് ഉൾപ്പെ ടെയുള്ള ചോദ്യങ്ങളെ നേരിടാ ൻ സർക്കാർ ഭയക്കുന്നു.
വികലമായി തയാറാക്കിയ ജിഎസ്ടി പാളിപ്പോയി. ഇപ്പോൾ പ്രധാനമന്ത്രിക്കു ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയാണ്. നോട്ട് നിരോധനത്തിലൂടെയും വികലമായി ജിഎസ്ടി നടപ്പാക്കിയതിലൂടെയും രാജ്യത്തെ പാവപ്പെട്ടവരുടെ ഭാവി നശിപ്പിക്കുകയാണു ചെയ്തത്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ സംഭാവനകൾ മായ്ച്ചുകളഞ്ഞുകൊണ്ടു സർക്കാർ ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണെന്നും സോണി യ പറഞ്ഞു.
എന്നാൽ, തൊട്ടുപിന്നാലെ സോണിയയ്ക്കു മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി രംഗത്തെത്തി. തെരഞ്ഞെടുപ്പുകളുമായി കൂടിക്കുഴയാത്ത വിധത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നു ജയ്റ്റ്ലി പറഞ്ഞു. 2011ലും അതിനു മുമ്പും കോണ്ഗ്രസ് അധികാരത്തിലിരുന്നപ്പോൾ തെരഞ്ഞെടുപ്പുകളുടെ പേരിൽ പാർലമെന്റ് സമ്മേളനം വൈകിച്ചിട്ടുണ്ടെന്നു ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ മൂന്നാം വാരത്തിൽ ചേരുന്നതാണു പതിവ്. ഡിസംബർ മൂന്നാം വാരം വരെയായിരിക്കും സമ്മേളനം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ പാർലമെന്റ് സമ്മേളനം അടുത്ത വർഷത്തേക്കു നീട്ടിവച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, സമ്മേളനം സമയത്തു തന്നെ നടത്തുമെന്നാണ് ഇന്നലെ കേന്ദ്രമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്.
പാർലമെന്റിനെ അഭിമുഖീകരിക്കാൻ മോദിക്കും മന്ത്രിമാർക്കും ഭയമാണ്. വകുപ്പു ചുമതലയുള്ള മന്ത്രിമാർ പ്രതിരോധ ഇടപാടിന്റെ ഭാഗമാകുന്നത് ഉൾപ്പെ ടെയുള്ള ചോദ്യങ്ങളെ നേരിടാ ൻ സർക്കാർ ഭയക്കുന്നു.
വികലമായി തയാറാക്കിയ ജിഎസ്ടി പാളിപ്പോയി. ഇപ്പോൾ പ്രധാനമന്ത്രിക്കു ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയാണ്. നോട്ട് നിരോധനത്തിലൂടെയും വികലമായി ജിഎസ്ടി നടപ്പാക്കിയതിലൂടെയും രാജ്യത്തെ പാവപ്പെട്ടവരുടെ ഭാവി നശിപ്പിക്കുകയാണു ചെയ്തത്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ സംഭാവനകൾ മായ്ച്ചുകളഞ്ഞുകൊണ്ടു സർക്കാർ ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണെന്നും സോണി യ പറഞ്ഞു.
എന്നാൽ, തൊട്ടുപിന്നാലെ സോണിയയ്ക്കു മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി രംഗത്തെത്തി. തെരഞ്ഞെടുപ്പുകളുമായി കൂടിക്കുഴയാത്ത വിധത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നു ജയ്റ്റ്ലി പറഞ്ഞു. 2011ലും അതിനു മുമ്പും കോണ്ഗ്രസ് അധികാരത്തിലിരുന്നപ്പോൾ തെരഞ്ഞെടുപ്പുകളുടെ പേരിൽ പാർലമെന്റ് സമ്മേളനം വൈകിച്ചിട്ടുണ്ടെന്നു ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ മൂന്നാം വാരത്തിൽ ചേരുന്നതാണു പതിവ്. ഡിസംബർ മൂന്നാം വാരം വരെയായിരിക്കും സമ്മേളനം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ പാർലമെന്റ് സമ്മേളനം അടുത്ത വർഷത്തേക്കു നീട്ടിവച്ചേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, സമ്മേളനം സമയത്തു തന്നെ നടത്തുമെന്നാണ് ഇന്നലെ കേന്ദ്രമന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്.