ന്യൂഡൽഹി: പ്രതിസന്ധികളിൽ പതാറാതെ പാർലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിനുവേണ്ടി പോരാടിയ നേതാവായിരുന്നു പ്രിയരഞ്ജൻ ദാസ് മുൻഷിയെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. വിദ്യാർഥിനേതാവായിരുന്ന കാലം മുതൽ അതിസാഹസികവും നിർഭയവുമായ രാഷ്ട്രീയ പ്രവർത്തന ശൈലിയായിരുന്നു ദാസ് മുൻഷിയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും മികച്ച പാർലമെന്റേറിയനായിരുന്നു പ്രിജരഞ്ജൻ ദാസ് മുൻഷി. പ്രസംഗിക്കാൻ എഴുന്നേറ്റാൽ രാഷ്ട്രീയ എതിരാളികളെയെല്ലാം നിശബ്ദരാക്കുമായിരുന്നു അദ്ദേഹം.
ഉജ്വല വാഗ്മിയായിരുന്ന ദാസ് മുൻഷി ഒരു കാലഘട്ടത്തിൽ ബംഗാളിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളുടേയും ചെറുപ്പക്കാരുടെയും ഹരമായിരുന്നു. ബംഗാളിലെ ജനാധിപത്യ വിദ്യാർഥിപ്രസ്ഥാനമായ ഛാത്ര പരിഷത്തിന്റെ സ്ഥാപക നേതാക്കന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. വിദ്യാർഥി ഫെഡറേഷന്റെ ആധിപത്യം ബംഗാളിൽ അവസാനിപ്പിച്ച് ഛാത്രപരിഷത്തിനെ ബംഗാളിലെ അജയ്യ പ്രസ്ഥാനമായി വളർത്തിയതിൽ നിർണായക നേതൃത്വം നൽകി.
ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. പിന്നീട് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും നിയമിതനായി. ബംഗാൾ പിസിസി അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ വാണിജ്യം, വാർത്താവിതരണം, പാർലമെന്ററികാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ദീർഘകാലം കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവുമായിരുന്നു.
ഛാത്ര പരിഷത്തിൽ പ്രവർത്തിക്കുന്ന കാലഘട്ടം മുതൽ ദാസ് മുൻഷി കേരളത്തിൽ ഒട്ടേറെ തവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഛാത്രപരിഷത്തായിരുന്ന കാലഘട്ടം മുതൽ എനിക്ക് ആത്മബന്ധമുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കൂടി ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ അവിടത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുന്നതിലും ദാസ് മുൻഷി നിർണായകമായ പങ്കുവഹിച്ചു.
1969ൽ കോണ്‍ഗ്രസ് ഭിന്നിപ്പിനുശേഷം നടന്ന എഐസിസി സമ്മേളനത്തിൽ കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളും ദാസ് മുൻഷി അടക്കമുള്ള ബംഗാളിലെ യുവനേതാക്കളും മൂന്നു ദിവസം മുംബൈയിലെ എയർ ഇന്ത്യ ബിൽഡിംഗിൽ താമസിച്ചതിന്റെ ഓർമ ഇപ്പോഴും മനസിലുണ്ട്.
വിദ്യാർഥി കാലഘട്ടം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന, എല്ലാ പ്രതിസന്ധി ഘട്ടത്തിലും സഹായി ആയിരുന്ന ആ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് മുന്പിൽ ആദാരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ട പത്നി ദീപ ദാസ് മുൻഷി, മകൻ, മറ്റും കുടുംബാഗംങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആന്റണി പറഞ്ഞു. തന്റെ രാഷ്ട്രീയ ഗുരുവിനെ നഷ്ടപ്പെട്ടു എന്നാണ് പ്രിയരഞ്ജന്റെ മരണത്തോട് മമതാ ബാനർജി സർക്കാരിലെ മന്ത്രിയായ സുബ്രത മുഖർജി പറഞ്ഞത്. രാഷ്ട്രീയ എതിരാളികൾക്കിടയിൽ പോലും ആഴമുള്ള സൗഹൃദങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സിപിഎം എംപിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.ഡി. സലിം പറഞ്ഞു.
2008ൽ അടിമുടി തളർത്തിക്കളഞ്ഞ പക്ഷാഘാതത്തോടെ പ്രിയരഞ്ജൻ ദാസ് മുൻഷി മുഴുവൻ സമയം രോഗക്കിടക്കയിലായി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചിരുന്നു. 2009ൽ അദ്ദേഹത്തെ ജർമനിയിലേക്കു ചികിത്സാർഥം കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ സ്റ്റെം സെൽ തെറാപ്പിയും ഫലം കണ്ടില്ല. മുൻഷിയുടെ ചികിത്സാ ചെലവുകൾ തുടർന്നും നൽകുമെന്ന് ബിജെപി സർക്കാരും വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും മികച്ച പാർലമെന്റേറിയനായിരുന്നു പ്രിജരഞ്ജൻ ദാസ് മുൻഷി. പ്രസംഗിക്കാൻ എഴുന്നേറ്റാൽ രാഷ്ട്രീയ എതിരാളികളെയെല്ലാം നിശബ്ദരാക്കുമായിരുന്നു അദ്ദേഹം.
ഉജ്വല വാഗ്മിയായിരുന്ന ദാസ് മുൻഷി ഒരു കാലഘട്ടത്തിൽ ബംഗാളിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളുടേയും ചെറുപ്പക്കാരുടെയും ഹരമായിരുന്നു. ബംഗാളിലെ ജനാധിപത്യ വിദ്യാർഥിപ്രസ്ഥാനമായ ഛാത്ര പരിഷത്തിന്റെ സ്ഥാപക നേതാക്കന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. വിദ്യാർഥി ഫെഡറേഷന്റെ ആധിപത്യം ബംഗാളിൽ അവസാനിപ്പിച്ച് ഛാത്രപരിഷത്തിനെ ബംഗാളിലെ അജയ്യ പ്രസ്ഥാനമായി വളർത്തിയതിൽ നിർണായക നേതൃത്വം നൽകി.
ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. പിന്നീട് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും നിയമിതനായി. ബംഗാൾ പിസിസി അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ വാണിജ്യം, വാർത്താവിതരണം, പാർലമെന്ററികാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ദീർഘകാലം കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവുമായിരുന്നു.
ഛാത്ര പരിഷത്തിൽ പ്രവർത്തിക്കുന്ന കാലഘട്ടം മുതൽ ദാസ് മുൻഷി കേരളത്തിൽ ഒട്ടേറെ തവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഛാത്രപരിഷത്തായിരുന്ന കാലഘട്ടം മുതൽ എനിക്ക് ആത്മബന്ധമുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കൂടി ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ അവിടത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുന്നതിലും ദാസ് മുൻഷി നിർണായകമായ പങ്കുവഹിച്ചു.
1969ൽ കോണ്‍ഗ്രസ് ഭിന്നിപ്പിനുശേഷം നടന്ന എഐസിസി സമ്മേളനത്തിൽ കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളും ദാസ് മുൻഷി അടക്കമുള്ള ബംഗാളിലെ യുവനേതാക്കളും മൂന്നു ദിവസം മുംബൈയിലെ എയർ ഇന്ത്യ ബിൽഡിംഗിൽ താമസിച്ചതിന്റെ ഓർമ ഇപ്പോഴും മനസിലുണ്ട്.
വിദ്യാർഥി കാലഘട്ടം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന, എല്ലാ പ്രതിസന്ധി ഘട്ടത്തിലും സഹായി ആയിരുന്ന ആ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് മുന്പിൽ ആദാരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ട പത്നി ദീപ ദാസ് മുൻഷി, മകൻ, മറ്റും കുടുംബാഗംങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആന്റണി പറഞ്ഞു. തന്റെ രാഷ്ട്രീയ ഗുരുവിനെ നഷ്ടപ്പെട്ടു എന്നാണ് പ്രിയരഞ്ജന്റെ മരണത്തോട് മമതാ ബാനർജി സർക്കാരിലെ മന്ത്രിയായ സുബ്രത മുഖർജി പറഞ്ഞത്. രാഷ്ട്രീയ എതിരാളികൾക്കിടയിൽ പോലും ആഴമുള്ള സൗഹൃദങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സിപിഎം എംപിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.ഡി. സലിം പറഞ്ഞു.
2008ൽ അടിമുടി തളർത്തിക്കളഞ്ഞ പക്ഷാഘാതത്തോടെ പ്രിയരഞ്ജൻ ദാസ് മുൻഷി മുഴുവൻ സമയം രോഗക്കിടക്കയിലായി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചിരുന്നു. 2009ൽ അദ്ദേഹത്തെ ജർമനിയിലേക്കു ചികിത്സാർഥം കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ സ്റ്റെം സെൽ തെറാപ്പിയും ഫലം കണ്ടില്ല. മുൻഷിയുടെ ചികിത്സാ ചെലവുകൾ തുടർന്നും നൽകുമെന്ന് ബിജെപി സർക്കാരും വ്യക്തമാക്കിയിരുന്നു.