ലണ്ടൻ: ഒന്പതിനായിരം കോടി രൂപ വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ബ്രിട്ടനിലെ കോടതിയിൽ ഡിസംബർ നാലു മുതൽ എട്ടു ദിവസം വാദം നടക്കും. 14ന് അവസാനിക്കും. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് നടപടികൾ.
മല്യ ഇന്നലെ കോടതിയിൽ ഹാജരായി. കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. സ്കോട്ലൻഡ് യാർഡ് മുന്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇന്നലെ കോടതി ജാമ്യ വ്യവസ്ഥകളിൽ മാറ്റംവരുത്തിയില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കോടതിയിൽ തെളിവുകൾ സംസാരിക്കുമെന്നും മല്യ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ്(സിപിഎസ്) ആണു കേസ് വാദിക്കുന്നത്. തട്ടിപ്പിനു പുറമേ പണം വെളുപ്പിക്കൽ കുറ്റംകൂടി ചുമത്തണമെന്ന് സിപിഎസ് മുന്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മല്യയുടെ കിംഗ് ഫിഷർ എയർലൈൻസ് കന്പനിയാണ് ഭീമൻ തുക വായ്പ എടുത്തത്. 2016 മാർച്ച് രണ്ടിന് അദ്ദേഹം ബ്രിട്ടനിലേക്കു രക്ഷപ്പെടുകയായിരുന്നു.
മല്യ ഇന്നലെ കോടതിയിൽ ഹാജരായി. കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. സ്കോട്ലൻഡ് യാർഡ് മുന്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇന്നലെ കോടതി ജാമ്യ വ്യവസ്ഥകളിൽ മാറ്റംവരുത്തിയില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കോടതിയിൽ തെളിവുകൾ സംസാരിക്കുമെന്നും മല്യ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ്(സിപിഎസ്) ആണു കേസ് വാദിക്കുന്നത്. തട്ടിപ്പിനു പുറമേ പണം വെളുപ്പിക്കൽ കുറ്റംകൂടി ചുമത്തണമെന്ന് സിപിഎസ് മുന്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മല്യയുടെ കിംഗ് ഫിഷർ എയർലൈൻസ് കന്പനിയാണ് ഭീമൻ തുക വായ്പ എടുത്തത്. 2016 മാർച്ച് രണ്ടിന് അദ്ദേഹം ബ്രിട്ടനിലേക്കു രക്ഷപ്പെടുകയായിരുന്നു.