ബെയ്ജിംഗ്: ചൈന-പാക് സാന്പത്തിക ഇടനാഴി അട്ടിമറിക്കാൻ ഇന്ത്യ 50 കോടി ഡോളർ ചെലവിട്ട് പ്രത്യേക ഇന്റലിജൻസ് സെൽ രൂപീകരിച്ചെന്ന പാക് ജനറലിന്റെ ആരോപണം ചൈന തള്ളി. ഇതു സാധൂകരിക്കുന്ന റിപ്പോർട്ടുകളൊന്നും തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാംഗ് റിപ്പോർട്ടർമാരോടു പറഞ്ഞു.
പാക് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സുബൈർ മുഹമ്മദ് ഹയാത്താണ് ഇന്ത്യയുടെ റോയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചത്.
പാക് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സുബൈർ മുഹമ്മദ് ഹയാത്താണ് ഇന്ത്യയുടെ റോയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചത്.