മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി രാം ഷിൻഡെ റോഡുവക്കിൽ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുറന്ന സ്ഥലങ്ങളിലെ മലമൂത്രവിസർജനം അവസാനിപ്പിക്കാൻ ബിജെപി ഭരണകൂടം പെടാപ്പാടു പെടുന്പോൾ മന്ത്രി റോഡിൽ മൂത്രമൊഴിച്ചതു വലിയ വിവാദമായി. ലോക ടോയ്ലറ്റ് ദിനമായ 19ന്റെ തലേന്നാണ് സംഭവം.
ജലവിഭവ വകുപ്പു മന്ത്രിയായ ഷിൻഡെ മലേഗാവ് ഗ്രാമത്തിലെ ജലപദ്ധതി പരിശോധിക്കാൻ കാറിൽ പോകവേ, സോലാപ്പുർ-ബർഷി റോഡുവക്കിലിറങ്ങി മൂത്രമൊഴിക്കുകയായിരുന്നു. തനിക്ക് അസുഖമാണെന്നും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ വരൾച്ചാമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ജൽയുക്ത ഷിവാർ പദ്ധതിയുടെ ഭാഗമായി ഒരു മാസമായി പര്യടനത്തിലാണ്. ചൂടും പൊടിയും എന്നെ രോഗിയാക്കി. ഇപ്പോൾ പനി ബാധിച്ചിരിക്കുകയാണ്. മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ റോഡുവക്കിലെങ്ങും ടോയ്ലെറ്റ് കണ്ടില്ല-മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ ഷിൻഡെ പരിഹാസ്യമാക്കിയെന്നു വിമർശനമുയർന്നു. സ്വച്ഛ്ഭാരത് പദ്ധതി പൊളിഞ്ഞുവെന്നതിന് ഉദാഹരണമാണിതെന്ന് എൻസിപി ആരോപിച്ചു. പദ്ധതിയുടെ പേരിൽ സെസ് ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പാർട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു.
ജലവിഭവ വകുപ്പു മന്ത്രിയായ ഷിൻഡെ മലേഗാവ് ഗ്രാമത്തിലെ ജലപദ്ധതി പരിശോധിക്കാൻ കാറിൽ പോകവേ, സോലാപ്പുർ-ബർഷി റോഡുവക്കിലിറങ്ങി മൂത്രമൊഴിക്കുകയായിരുന്നു. തനിക്ക് അസുഖമാണെന്നും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ വരൾച്ചാമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ജൽയുക്ത ഷിവാർ പദ്ധതിയുടെ ഭാഗമായി ഒരു മാസമായി പര്യടനത്തിലാണ്. ചൂടും പൊടിയും എന്നെ രോഗിയാക്കി. ഇപ്പോൾ പനി ബാധിച്ചിരിക്കുകയാണ്. മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ റോഡുവക്കിലെങ്ങും ടോയ്ലെറ്റ് കണ്ടില്ല-മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ ഷിൻഡെ പരിഹാസ്യമാക്കിയെന്നു വിമർശനമുയർന്നു. സ്വച്ഛ്ഭാരത് പദ്ധതി പൊളിഞ്ഞുവെന്നതിന് ഉദാഹരണമാണിതെന്ന് എൻസിപി ആരോപിച്ചു. പദ്ധതിയുടെ പേരിൽ സെസ് ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പാർട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു.