അഹമ്മദാബാദ്: കോൺഗ്രസുമായി നടത്തിയ സീറ്റ് ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഗുജറാത്തിൽ ഒറ്റയ്ക്കു മത്സരിക്കാൻ എൻസിപി തീരുമാനിച്ചു. 182 സീറ്റിലും മത്സരിക്കുമെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. 2007, 2012 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും എൻസിപിയും സഖ്യത്തിലായിരുന്നു മത്സരിച്ചത്. നിലവിൽ എൻസിപിക്ക് രണ്ട് എംഎൽഎമാരാണുള്ളത്.
കൂടുതൽ സീറ്റുകൾ വേണമെന്ന് എൻസിപി ആവശ്യപ്പെട്ടതാണു സീറ്റ് ചർച്ച പരാജയപ്പെടാൻ കാരണമെന്നു ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗേലോട്ട് പറഞ്ഞു. ഞായറാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ എൻസിപി ആവശ്യപ്പെട്ടിരുന്ന മണ്ഡലങ്ങളുമുണ്ടായിരുന്നു. എൻസിപിയുടെ സിറ്റിംഗ് സീറ്റായ കുടിയാനയിലും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയോടു ചേർന്നുള്ള തെക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും എൻസിപിക്കു സ്വാധീനമുണ്ട്.
കൂടുതൽ സീറ്റുകൾ വേണമെന്ന് എൻസിപി ആവശ്യപ്പെട്ടതാണു സീറ്റ് ചർച്ച പരാജയപ്പെടാൻ കാരണമെന്നു ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗേലോട്ട് പറഞ്ഞു. ഞായറാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ എൻസിപി ആവശ്യപ്പെട്ടിരുന്ന മണ്ഡലങ്ങളുമുണ്ടായിരുന്നു. എൻസിപിയുടെ സിറ്റിംഗ് സീറ്റായ കുടിയാനയിലും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയോടു ചേർന്നുള്ള തെക്കൻ ഗുജറാത്തിലും സൗരാഷ്ട്രയിലും എൻസിപിക്കു സ്വാധീനമുണ്ട്.