വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമവിരുദ്ധമായി അണ്വായുധ പ്രയോഗത്തിന് ഉത്തരവിട്ടാൽ അനുസരിക്കില്ലെന്ന് അമേരിക്കയുടെ അണ്വായുധങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വ്യോമസേനാ ജനറൽ ജോൺ ഹെയ്റ്റൻ. ചിലർ കരുതുന്നതുപോലെ തങ്ങളത്ര വിഡ്ഡികളല്ലെന്ന് അദ്ദേഹം പറഞ്ഞു.
അണ്വായുധവുമായി ബന്ധപ്പെട്ട അധികാരങ്ങൾ പ്രസിഡന്റിൽനിന്നു മാറ്റുന്നതിന് ചില സെനറ്റർമാർ നീക്കം നടത്തുന്നതിനിടെയാണ് ഹെയ്റ്റൻ ഇത്തരമൊരു പരാമർശം നടത്തിയത്. ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന സ്വതന്ത്ര സംഘടനയായ ഹാലിഫാക്സ് അന്താരാഷ്ട്ര സുരക്ഷാ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സ്ട്രാറ്റജിക് കമാൻഡിന്റെ തലവൻ കൂടിയായ ഹെയ്റ്റനാണ് അണ്വായുധങ്ങളുടെ മേൽനോട്ടച്ചുമതല. ട്രംപ് അണ്വായുധ പ്രയോഗത്തിന് ഉത്തരവിട്ടാൽ നടക്കാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
‘സ്ട്രാറ്റജിക് കമാൻഡിന്റെ തലവനെന്ന നിലയിൽ പ്രസിഡന്റിന് ഞാൻ ഉപദേശം കൊടുക്കും. ഞാനെന്തു ചെയ്യണമെന്ന് അദ്ദേഹം തിരിച്ചു നിർദേശിക്കും. അദ്ദേഹത്തിന്റെ നിർദേശം നിയമവിരുദ്ധമാണെങ്കിൽ, പ്രസിഡന്റേ, അതു നിയമവിരുദ്ധമാണെന്നു ഞാൻ തുറന്നുപറയും. അപ്പോൾ, എന്താണ് നിയമപരമായ മാർഗങ്ങളെന്ന് അദ്ദേഹം ആരായും. അപ്പോൾ ഞങ്ങൾ മറ്റു മാർഗങ്ങൾ നിർദേശിക്കും. അങ്ങനെയാണു കാര്യങ്ങൾ നടക്കുക. വലിയ സങ്കീർണതയൊന്നുമില്ല.
ഞങ്ങൾ മണ്ടന്മാരാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, അങ്ങനെയല്ല. വലിയ ഉത്തരവാദിത്തം ഏറ്റിരിക്കുന്ന ഞങ്ങൾ വളരെ ആലോചിച്ചാണ് പ്രവർത്തിക്കുന്നത്’ - ഹെയ്റ്റൻ വിശദീകരിച്ചു.
ഉത്തരകൊറിയയുടെ ഏതു ഭീഷണി നേരിടാനും അമേരിക്ക സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നയതന്ത്രത്തിനാണു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവം മാറ്റാൻ ട്രംപിന് ആകില്ലെന്നും ഹെയ്റ്റൻ കൂട്ടിച്ചേർത്തു.
ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള വാക്പോര് അണ്വായുധ യുദ്ധത്തിൽ കലാശിക്കുമോയെന്ന ആശങ്കയുണ്ട്. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിച്ചുകളയുമെന്നാണ് ട്രംപ് ഒരിക്കൽ ഭീഷണിപ്പെടുത്തിയത്. സമാനഭീഷണി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
അണ്വായുധപ്രയോഗത്തിന് ഉത്തരവിടാൻ പ്രസിഡന്റിനുള്ള അധികാരം എടുത്തുകളയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച ഒരു സെനറ്റ് കമ്മിറ്റി വിഷയം പരിഗണിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു നീക്കം.
അണ്വായുധവുമായി ബന്ധപ്പെട്ട അധികാരങ്ങൾ പ്രസിഡന്റിൽനിന്നു മാറ്റുന്നതിന് ചില സെനറ്റർമാർ നീക്കം നടത്തുന്നതിനിടെയാണ് ഹെയ്റ്റൻ ഇത്തരമൊരു പരാമർശം നടത്തിയത്. ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന സ്വതന്ത്ര സംഘടനയായ ഹാലിഫാക്സ് അന്താരാഷ്ട്ര സുരക്ഷാ സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സ്ട്രാറ്റജിക് കമാൻഡിന്റെ തലവൻ കൂടിയായ ഹെയ്റ്റനാണ് അണ്വായുധങ്ങളുടെ മേൽനോട്ടച്ചുമതല. ട്രംപ് അണ്വായുധ പ്രയോഗത്തിന് ഉത്തരവിട്ടാൽ നടക്കാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
‘സ്ട്രാറ്റജിക് കമാൻഡിന്റെ തലവനെന്ന നിലയിൽ പ്രസിഡന്റിന് ഞാൻ ഉപദേശം കൊടുക്കും. ഞാനെന്തു ചെയ്യണമെന്ന് അദ്ദേഹം തിരിച്ചു നിർദേശിക്കും. അദ്ദേഹത്തിന്റെ നിർദേശം നിയമവിരുദ്ധമാണെങ്കിൽ, പ്രസിഡന്റേ, അതു നിയമവിരുദ്ധമാണെന്നു ഞാൻ തുറന്നുപറയും. അപ്പോൾ, എന്താണ് നിയമപരമായ മാർഗങ്ങളെന്ന് അദ്ദേഹം ആരായും. അപ്പോൾ ഞങ്ങൾ മറ്റു മാർഗങ്ങൾ നിർദേശിക്കും. അങ്ങനെയാണു കാര്യങ്ങൾ നടക്കുക. വലിയ സങ്കീർണതയൊന്നുമില്ല.
ഞങ്ങൾ മണ്ടന്മാരാണെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, അങ്ങനെയല്ല. വലിയ ഉത്തരവാദിത്തം ഏറ്റിരിക്കുന്ന ഞങ്ങൾ വളരെ ആലോചിച്ചാണ് പ്രവർത്തിക്കുന്നത്’ - ഹെയ്റ്റൻ വിശദീകരിച്ചു.
ഉത്തരകൊറിയയുടെ ഏതു ഭീഷണി നേരിടാനും അമേരിക്ക സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നയതന്ത്രത്തിനാണു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവം മാറ്റാൻ ട്രംപിന് ആകില്ലെന്നും ഹെയ്റ്റൻ കൂട്ടിച്ചേർത്തു.
ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള വാക്പോര് അണ്വായുധ യുദ്ധത്തിൽ കലാശിക്കുമോയെന്ന ആശങ്കയുണ്ട്. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിച്ചുകളയുമെന്നാണ് ട്രംപ് ഒരിക്കൽ ഭീഷണിപ്പെടുത്തിയത്. സമാനഭീഷണി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
അണ്വായുധപ്രയോഗത്തിന് ഉത്തരവിടാൻ പ്രസിഡന്റിനുള്ള അധികാരം എടുത്തുകളയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച ഒരു സെനറ്റ് കമ്മിറ്റി വിഷയം പരിഗണിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു നീക്കം.