ന്യൂഡൽഹി: രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള ശക്തികൾക്കെതിരേ ധീരമായി നിലയുറപ്പിച്ച മതേതരവാദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ നൂറാം ജൻമ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
ഉരുക്കു വനിതയെന്നാണ് ഇന്ദിരയെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ ആ ദൃഢത്വം അവരുടെ പല സ്വഭാവ വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു. മനുഷ്യത്വവും അനുകന്പയും അവരുടെ പ്രത്യേകതകളായിരുന്നുവെന്നും സോണിയ ഓർമിച്ചു.
എല്ലാ സാഹചര്യങ്ങളിലും ഇന്ദിരയെ അടുത്തുനിന്നു കണ്ടിട്ടുണ്ട്. രാജ്യത്തോട് എത്രമാത്രം ആത്മാർഥത അവർക്കുണ്ടായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുമുണ്ട്. അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടും വല്ലാത്ത മമത കാണിച്ചിരുന്നു. പിതാവ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളെ വള്ളിപുള്ളി വിടാതെ ഇന്ദിര അനുഗമിച്ചിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ നയിച്ചിരുന്ന കാലത്തു ഭീകരതയും യുദ്ധവും ഉൾപ്പടെ നിരവധി വെല്ലുവിളികൾ അവർ നേരിടുകയും മറികടക്കുകയും ചെയ്തു. ഇന്ത്യയെ ശക്തമാക്കുന്നതിലും ഐക്യത്തിലും അഭിവൃദ്ധിയിലും നിലനിർത്തുന്നതിലും ഇന്ദിരാഗാന്ധി പ്രതിജ്ഞാബദ്ധയായിരുന്നെന്നും സോണിയ ഓർമിച്ചു.
ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു പ്രണാമം അർപ്പിച്ചു.
ഉരുക്കു വനിതയെന്നാണ് ഇന്ദിരയെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ ആ ദൃഢത്വം അവരുടെ പല സ്വഭാവ വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു. മനുഷ്യത്വവും അനുകന്പയും അവരുടെ പ്രത്യേകതകളായിരുന്നുവെന്നും സോണിയ ഓർമിച്ചു.
എല്ലാ സാഹചര്യങ്ങളിലും ഇന്ദിരയെ അടുത്തുനിന്നു കണ്ടിട്ടുണ്ട്. രാജ്യത്തോട് എത്രമാത്രം ആത്മാർഥത അവർക്കുണ്ടായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുമുണ്ട്. അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടും വല്ലാത്ത മമത കാണിച്ചിരുന്നു. പിതാവ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളെ വള്ളിപുള്ളി വിടാതെ ഇന്ദിര അനുഗമിച്ചിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ നയിച്ചിരുന്ന കാലത്തു ഭീകരതയും യുദ്ധവും ഉൾപ്പടെ നിരവധി വെല്ലുവിളികൾ അവർ നേരിടുകയും മറികടക്കുകയും ചെയ്തു. ഇന്ത്യയെ ശക്തമാക്കുന്നതിലും ഐക്യത്തിലും അഭിവൃദ്ധിയിലും നിലനിർത്തുന്നതിലും ഇന്ദിരാഗാന്ധി പ്രതിജ്ഞാബദ്ധയായിരുന്നെന്നും സോണിയ ഓർമിച്ചു.
ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു പ്രണാമം അർപ്പിച്ചു.