ന്യൂഡൽഹി: അടുത്ത പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം ഇന്നു ചേരും. സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബർ 31നു മുൻപ് പൂർത്തിയാക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്ത്യശാസനം വന്നതോടെയാണു നേതൃമാറ്റം ഉൾപ്പടെയുള്ള നടപടികളിലേക്കു കോണ്ഗ്രസ് തിരക്കിട്ടു പ്രവേശിക്കുന്നത്.
സംസ്ഥാനതല സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി അവരോധിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയ ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും. പിസിസി തെരഞ്ഞെടുപ്പുകൾ ഉൾപ്പടെ സംഘടനാ തലത്തിൽ താഴേക്കിടയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയായ മുറയ്ക്ക് ഇനി പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണു മുഖ്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടാകും. നാമനിർദേശ പത്രിക നൽകേണ്ട സമയം, സൂക്ഷ്മ പരിശോധന, പിൻവലിക്കാനുള്ള തീയതി, തെരഞ്ഞെടുപ്പു തീയതി എന്നിവയും പ്രഖ്യാപിക്കും.
നിലവിൽ കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു രാഹുൽ ഗാന്ധിയുടെ പേരു മാത്രമേയുള്ളു. അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള സാധ്യതയാണുള്ളത്.
ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങൾക്കു മുമ്പായി രാഹുൽ കോണ്ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്നാണു വിവരം.
സംസ്ഥാനതല സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി അവരോധിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയ ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും. പിസിസി തെരഞ്ഞെടുപ്പുകൾ ഉൾപ്പടെ സംഘടനാ തലത്തിൽ താഴേക്കിടയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയായ മുറയ്ക്ക് ഇനി പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണു മുഖ്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നത്തെ പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടാകും. നാമനിർദേശ പത്രിക നൽകേണ്ട സമയം, സൂക്ഷ്മ പരിശോധന, പിൻവലിക്കാനുള്ള തീയതി, തെരഞ്ഞെടുപ്പു തീയതി എന്നിവയും പ്രഖ്യാപിക്കും.
നിലവിൽ കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു രാഹുൽ ഗാന്ധിയുടെ പേരു മാത്രമേയുള്ളു. അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനുള്ള സാധ്യതയാണുള്ളത്.
ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങൾക്കു മുമ്പായി രാഹുൽ കോണ്ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്നാണു വിവരം.