വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിലെ മൂന്നു പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. കൊട്ടാരക്കര സ്വദേശികളായ ഷിബു കൊച്ചുമ്മൻ(35), ഭാര്യ സുബി ബാബു(32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ(62) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പ്രദേശത്തുനിന്നു വേട്ടയാടി പിടിച്ച പന്നിയുടെ ഇറച്ചി 10നു വീട്ടിൽ പാകം ചെയ്തു കഴിച്ചപ്പോൾ ഭക്ഷ്യവിഷബാധ ഏൽക്കുകയായിരുന്നു. ഷിബുവിന്റെ ഏഴും ഒന്നും വയസ് പ്രായമുള്ള കുട്ടികൾ ഇറച്ചി കഴിക്കാതിരുന്നതിനാൽ രക്ഷപ്പെട്ടു.
ഹാമിൽട്ടനിലെ വെയ്കാറ്റോ ആശുപത്രിയിലാണ് ചികിത്സ. അപൂർവമായ ബോട്ടുലിസം വിഷബാധയാണ് ഏറ്റിരിക്കുന്നതെ ന്ന് അനുമാനിക്കുന്നു. പൂർണമുക്തിക്ക് രണ്ടുമാസം എടുക്കാം. കുട്ടികൾ ഹാമിൽട്ടൺ മാർത്തോമ കോൺഗ്രിഗേഷൻ സംഘടനയുടെ സംരക്ഷണത്തിലാണ്.
ഹാമിൽട്ടനിലെ വെയ്കാറ്റോ ആശുപത്രിയിലാണ് ചികിത്സ. അപൂർവമായ ബോട്ടുലിസം വിഷബാധയാണ് ഏറ്റിരിക്കുന്നതെ ന്ന് അനുമാനിക്കുന്നു. പൂർണമുക്തിക്ക് രണ്ടുമാസം എടുക്കാം. കുട്ടികൾ ഹാമിൽട്ടൺ മാർത്തോമ കോൺഗ്രിഗേഷൻ സംഘടനയുടെ സംരക്ഷണത്തിലാണ്.