കാഠ്മണ്ഡു: നേപ്പാളിലെ മുൻ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പ്രചണ്ഡയുടെ ഏക പുത്രൻ പ്രകാശ് ദഹാൽ(36) ഹൃദയസ്തംഭനത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ അന്തരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു മരണം സംഭവിച്ചിരുന്നു. പ്രചണ്ഡയുടെ സെക്രട്ടറിയും സിപിഎൻ(മാവോയിസ്റ്റ്-സെന്റർ) കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു പ്രകാശ്. തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്ന പ്രചണ്ഡ മകന്റെ മരണവിവരമറിഞ്ഞ് കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി. നേപ്പാൾ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ തുടങ്ങിയവർ അനുശോചിച്ചു.
പ്രചണ്ഡയ്ക്ക് ഒരു പുത്രനും നാലു പുത്രിമാരുമാണുള്ളത്. പുത്രിമാരിൽ ഒരാൾ നാലു വർഷം മുന്പ് കാൻസർരോഗം മൂലം നിര്യാതയായി.
പ്രചണ്ഡയ്ക്ക് ഒരു പുത്രനും നാലു പുത്രിമാരുമാണുള്ളത്. പുത്രിമാരിൽ ഒരാൾ നാലു വർഷം മുന്പ് കാൻസർരോഗം മൂലം നിര്യാതയായി.