ന്യൂഡൽഹി: ഡൽഹിയിൽ പറന്നുയർന്ന വിമാനം പക്ഷി ഇടിച്ചതുമൂലം തിരിച്ചിറക്കിയെങ്കിലും 174 യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ പാറ്റ്നയിലേക്ക് പോകാനായി പറന്നുയർന്ന ഗോ എയർ വിമാനമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. റണ്‍വേയിൽ നിന്ന് ഉയരത്തിലേക്ക് പറക്കുന്നതിനിടെ പക്ഷി ഇടിച്ച പുതിയ എയർബസ് എ 320 വിമാനത്തിന് നേരിയ കേടുപാടുകൾ പറ്റി. പക്ഷി ഇടിച്ചതിനെത്തുടർന്ന് പൈലറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.30നാണ് സംഭവം.
വിമാനത്തിൽ 174 യാത്രക്കാർ ഉണ്ടായിരുന്നതിനാലാണ് കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് ഗോ എയർ അറിയിച്ചു. മുഴുവൻ യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ പാറ്റ്നയിലേക്ക് വൈകാതെ കയറ്റിവിട്ടതായും വിമാനക്കന്പനി വക്താവ് പറഞ്ഞു.
പക്ഷി ശല്യം മുന്‍പും ഡൽഹിയിൽ വിമാനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. സമീപത്തുള്ള അനധികൃത മൽസ്യ, മാംസ ചന്തകൾ ഇടക്കാലത്ത് പോലീസ് ഇടിച്ചുനിരത്തിയെങ്കിലും പിന്നീട് കൈക്കൂലി നൽകി ഇവയിൽ പലതും വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ പാറ്റ്നയിലേക്ക് പോകാനായി പറന്നുയർന്ന ഗോ എയർ വിമാനമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. റണ്‍വേയിൽ നിന്ന് ഉയരത്തിലേക്ക് പറക്കുന്നതിനിടെ പക്ഷി ഇടിച്ച പുതിയ എയർബസ് എ 320 വിമാനത്തിന് നേരിയ കേടുപാടുകൾ പറ്റി. പക്ഷി ഇടിച്ചതിനെത്തുടർന്ന് പൈലറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.30നാണ് സംഭവം.
വിമാനത്തിൽ 174 യാത്രക്കാർ ഉണ്ടായിരുന്നതിനാലാണ് കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് ഗോ എയർ അറിയിച്ചു. മുഴുവൻ യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ പാറ്റ്നയിലേക്ക് വൈകാതെ കയറ്റിവിട്ടതായും വിമാനക്കന്പനി വക്താവ് പറഞ്ഞു.
പക്ഷി ശല്യം മുന്‍പും ഡൽഹിയിൽ വിമാനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. സമീപത്തുള്ള അനധികൃത മൽസ്യ, മാംസ ചന്തകൾ ഇടക്കാലത്ത് പോലീസ് ഇടിച്ചുനിരത്തിയെങ്കിലും പിന്നീട് കൈക്കൂലി നൽകി ഇവയിൽ പലതും വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു.