ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപോറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച ഏറ്റുമുട്ടലിൽ വ്യോമസേനയുടെ ഗരുഡ് കമാൻഡോ കൊല്ലപ്പെട്ടു. മുംബൈ ആക്രമണ പരന്പരയുടെ മുഖ്യ ആസൂത്രകനായ സക്കി-ഉർ-റഹ്മാൻ ലഖ്വിയുടെ രണ്ടു സഹോദര പുത്രന്മാരുൾപ്പെടെ ആറു ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനു പരിക്കേറ്റു.
രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ സംയുക്തമായി ഭീകരർക്കായി നടത്തിയ തെരച്ചിലിനിടെ സൈനികർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഗരുഡ് കമാൻഡോയും അഞ്ചു ഭീകരരും കൊല്ലപ്പെട്ടതെന്നു പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. വ്യോമസേനയുടെ യുദ്ധപരിശീലനം ലഭിച്ച പ്രത്യേക വ്യൂഹമാണ് ഗരുഡ്. രാത്രി വൈകിയും ബന്ദിപോറയിലെ ചന്ദർഗീറിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ സംയുക്തമായി ഭീകരർക്കായി നടത്തിയ തെരച്ചിലിനിടെ സൈനികർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഗരുഡ് കമാൻഡോയും അഞ്ചു ഭീകരരും കൊല്ലപ്പെട്ടതെന്നു പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. വ്യോമസേനയുടെ യുദ്ധപരിശീലനം ലഭിച്ച പ്രത്യേക വ്യൂഹമാണ് ഗരുഡ്. രാത്രി വൈകിയും ബന്ദിപോറയിലെ ചന്ദർഗീറിൽ ഏറ്റുമുട്ടൽ തുടരുകയാണ്.