സാന്യ(ചൈന): പതിനേഴുവർഷത്തിനുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഹരിയാനക്കാരി മാനുഷി ചില്ലറെ(20) ലോകസുന്ദരിയായി തെരഞ്ഞെടുത്തു. 2017ലെ ഫെമിന മിസ് ഇന്ത്യയാണു സോണിപത് ഭഗത്ഫൂൽ സിംഗ് മെഡിക്കൽ കോളജ് വിദ്യാർഥിനിയായ മാനുഷി.
108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി അതിസുന്ദരിയാണെന്നു തെളിയിച്ചത്.മിസ് മെക്സിക്കോ ആൻഡ്രിയ മെസ ഫസ്റ്റ് റണ്ണർ അപ്പും മിസ് ഇംഗ്ലണ്ട് സ്റ്റെഫാനെ ഹിൽ സെക്കൻഡ് റണ്ണറപ്പുമായി.മാനുഷിയുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്.
അമ്മയാണ് എല്ലാം
ഏറ്റവും കൂടിയ പ്രതിഫലം ഏതു ജോലിക്കാണു നല്കേണ്ടതെന്ന അവസാന റൗണ്ടിലെ ചോദ്യത്തിന് അമ്മയുടെ എന്നു മറുപടി നല്കിയാണു മാനുഷി ജേതാ വായത്. "അമ്മയാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി. അമ്മ നല്കുന്ന സ്നേഹവും പരിഗണനയും പണംകൊണ്ട് അളക്കാവുന്നതല്ല.' തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്നും മാനുഷി പറഞ്ഞു.
ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാർ
1. റീത്ത ഫാരിയ 1966
2.ഐശ്വര്യ റായി 1994
3.ഡയാന ഹെയ്ഡൻ 1997
4. യുക്തമൂഖി 1999
5.പ്രിയങ്ക ചോപ്ര 2000
6. മാനുഷി ചില്ലർ 2017
108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി അതിസുന്ദരിയാണെന്നു തെളിയിച്ചത്.മിസ് മെക്സിക്കോ ആൻഡ്രിയ മെസ ഫസ്റ്റ് റണ്ണർ അപ്പും മിസ് ഇംഗ്ലണ്ട് സ്റ്റെഫാനെ ഹിൽ സെക്കൻഡ് റണ്ണറപ്പുമായി.മാനുഷിയുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്.
അമ്മയാണ് എല്ലാം
ഏറ്റവും കൂടിയ പ്രതിഫലം ഏതു ജോലിക്കാണു നല്കേണ്ടതെന്ന അവസാന റൗണ്ടിലെ ചോദ്യത്തിന് അമ്മയുടെ എന്നു മറുപടി നല്കിയാണു മാനുഷി ജേതാ വായത്. "അമ്മയാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി. അമ്മ നല്കുന്ന സ്നേഹവും പരിഗണനയും പണംകൊണ്ട് അളക്കാവുന്നതല്ല.' തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അമ്മയാണെന്നും മാനുഷി പറഞ്ഞു.
ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാർ
1. റീത്ത ഫാരിയ 1966
2.ഐശ്വര്യ റായി 1994
3.ഡയാന ഹെയ്ഡൻ 1997
4. യുക്തമൂഖി 1999
5.പ്രിയങ്ക ചോപ്ര 2000
6. മാനുഷി ചില്ലർ 2017