ന്യൂഡൽഹി: ഗോവ അന്താരാ ഷ്ട്ര ചലച്ചിത്ര മേള ബഹിഷ്കരിക്കാൻ ആഹ്വാനവുമായി നടിയും സാമൂഹ്യപ്രവർത്തകയുമായ ഷബാന ആസ്മി. സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിക്കെതിരായ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളിൽ പ്രതിഷേധിച്ചാണു ഷബാന ആസ്മി ബഹിഷ്കരണത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ട്വിറ്ററിലായിരുന്നു ഷബാനയുടെ പ്രതികരണം.
പദ്മാവതിയുടെ സെൻസറിംഗ് വൈകിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണെന്നും ചിത്രത്തിനെതിരേ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ സാംസ്കാരിക ഉന്മൂലനമാണെന്നും ഷബാന കുറ്റപ്പെടുത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്കെതിരേയും ഷബാന ആസ്മി രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ചലച്ചിത്ര മേഖല ഭീഷണി നേരിടുന്പോൾ സ്മൃതി ഇറാനി മൗനം പാലിക്കുകയാണെന്ന് ആസ്മി പറഞ്ഞു.
അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസറിംഗിന് അയച്ച പദ്മാവതിയെ സർട്ടിഫിക്കേഷൻ ബോർഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്. ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. ഡിസംബർ ഒന്നിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പറയുന്നത്.
പദ്മാവതിയുടെ സെൻസറിംഗ് വൈകിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണെന്നും ചിത്രത്തിനെതിരേ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ സാംസ്കാരിക ഉന്മൂലനമാണെന്നും ഷബാന കുറ്റപ്പെടുത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്കെതിരേയും ഷബാന ആസ്മി രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ചലച്ചിത്ര മേഖല ഭീഷണി നേരിടുന്പോൾ സ്മൃതി ഇറാനി മൗനം പാലിക്കുകയാണെന്ന് ആസ്മി പറഞ്ഞു.
അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസറിംഗിന് അയച്ച പദ്മാവതിയെ സർട്ടിഫിക്കേഷൻ ബോർഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്. ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. ഡിസംബർ ഒന്നിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പറയുന്നത്.