ലക്നൗ: രാമക്ഷേത്ര വിവാദത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ഇടപെടല്‍ ഹിന്ദു ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ആത്യന്തികമായി അതു ബിജെപിയുടെ നിലപാടാണെന്നും എസ്പി നേതാവ് ബലിയ.
ബിജെപിയുടെ കൈയിലെ പാവയായാണ് രവിശങ്കർ പ്രവർത്തിക്കുന്നത്. പ്രശ്നം പരിഹരിക്കുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ബലിയ കുറ്റപ്പെടുത്തി. തങ്ങൾ ആ രാഷ്ട്രീയം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനെ പ്രതിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്- അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, രവിശങ്കർ തങ്ങളുടെ നിര്‍ദേശപ്രകാരമല്ല രാമക്ഷേത്ര വിഷയത്തിൽ ഇടപെടുന്നതെന്നും അത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണെന്നും ബിജെപി പ്രതികരിച്ചു. ഹിന്ദു മഹാസഭ, ഷിയാ വഖഫ് ബോര്‍ഡ്, സുന്നി വഖഫ് ബോര്‍ഡ് എന്നിവരുമായി ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ബിജെപിയുടെ പ്രസ്താവന. ക്ഷേത്രനിര്‍മാണത്തില്‍ എല്ലാവര്ക്കും സ്വീകാര്യവും സൗഹാര്‍ദപരവുമായ പരിഹാരം പ്രതീക്ഷിച്ചിരിക്കുകയാണു തങ്ങളെന്നും ബിജെപി പറഞ്ഞു.ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രത്തിനു വേണ്ടിയാണ് ആത്മീയ നേതാവ് രവിശങ്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി അയോധ്യപ്രശ്നം ആയുധമാക്കിയെടുക്കുമെന്നാണു വിലയിരുത്തൽ.
ബിജെപിയുടെ കൈയിലെ പാവയായാണ് രവിശങ്കർ പ്രവർത്തിക്കുന്നത്. പ്രശ്നം പരിഹരിക്കുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ബലിയ കുറ്റപ്പെടുത്തി. തങ്ങൾ ആ രാഷ്ട്രീയം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനെ പ്രതിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്- അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, രവിശങ്കർ തങ്ങളുടെ നിര്‍ദേശപ്രകാരമല്ല രാമക്ഷേത്ര വിഷയത്തിൽ ഇടപെടുന്നതെന്നും അത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണെന്നും ബിജെപി പ്രതികരിച്ചു. ഹിന്ദു മഹാസഭ, ഷിയാ വഖഫ് ബോര്‍ഡ്, സുന്നി വഖഫ് ബോര്‍ഡ് എന്നിവരുമായി ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ബിജെപിയുടെ പ്രസ്താവന. ക്ഷേത്രനിര്‍മാണത്തില്‍ എല്ലാവര്ക്കും സ്വീകാര്യവും സൗഹാര്‍ദപരവുമായ പരിഹാരം പ്രതീക്ഷിച്ചിരിക്കുകയാണു തങ്ങളെന്നും ബിജെപി പറഞ്ഞു.ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രത്തിനു വേണ്ടിയാണ് ആത്മീയ നേതാവ് രവിശങ്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി അയോധ്യപ്രശ്നം ആയുധമാക്കിയെടുക്കുമെന്നാണു വിലയിരുത്തൽ.