പാറ്റ്ന: ഐക്യജനതാദളിന്റെ അന്പ് ചിഹ്നം നിതീഷ് കുമാർപക്ഷത്തിനു ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരു അദൃശ്യശക്തി പ്രോത്സാഹിപ്പിച്ചെന്നു ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന്റെ നേതാവ് അരുൺ ശ്രീവാസ്തവ.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഡൽഹി ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദൾ-യു വിന്റെ 195 അംഗ ദേശീയ കൗൺസിലിൽ 135 അംഗങ്ങൾ മാത്രമാണ് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു സത്യവാങ്മൂലം നൽകിയത്.
ബാക്കി 60 അംഗങ്ങളെ എന്തുകൊണ്ടു വിട്ടുപോയ വിഭാഗമായി അംഗീകരിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു. ഒരു രാഷ് ട്രീയകക്ഷിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ നിന്ന് നീതിലഭിച്ചില്ലെങ്കിൽ പുതിയപാർട്ടി രൂപീകരിക്കുമെന്നും അരുൺ ശ്രീവാസ്തവ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഡൽഹി ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദൾ-യു വിന്റെ 195 അംഗ ദേശീയ കൗൺസിലിൽ 135 അംഗങ്ങൾ മാത്രമാണ് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു സത്യവാങ്മൂലം നൽകിയത്.
ബാക്കി 60 അംഗങ്ങളെ എന്തുകൊണ്ടു വിട്ടുപോയ വിഭാഗമായി അംഗീകരിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു. ഒരു രാഷ് ട്രീയകക്ഷിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ നിന്ന് നീതിലഭിച്ചില്ലെങ്കിൽ പുതിയപാർട്ടി രൂപീകരിക്കുമെന്നും അരുൺ ശ്രീവാസ്തവ പറഞ്ഞു.