ഹരാരെ: സിംബാബ്വേയിൽ പട്ടാളം തടവിലാക്കിയ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ഹരാരെയിൽ ജനം ഇന്നലെ പടുകൂറ്റൻ റാലി നടത്തി.
മുഗാബെയെ പദവിയിലിരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ സാനു പിഎഫും വ്യക്തമാക്കി. കുറച്ചുകാലം കൂടി പ്രസിഡന്റായി തുടരണമെന്ന മുഗാബെയുടെ മോഹം നടക്കില്ലെന്ന് ഇതോടെ വ്യക്തമായി.
സാനു പിഎഫിന്റെയും പട്ടാളത്തിന്റെയും പിന്തുണയോടെയാണ് റാലി നടന്നത്. പങ്കെടുത്തവർ മുഗാബെ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു. നിരത്തുകളിലുണ്ടായിരുന്ന പട്ടാളക്കാരെ ജനം ആലിംഗനം ചെയ്തു.
പാർട്ടിയുടെ വെള്ളിയാഴ്ച ചേർന്ന യോഗമാണ് മുഗാബെ രാജിവയ്ക്കണം എന്നു തീരുമാനിച്ചത്. പാർട്ടിയുടെ പത്ത് പ്രവിശ്യാ ബ്രാഞ്ചുകളിൽ എട്ടും രാജിക്കനുകൂലമായി വോട്ട് ചെയ്തു. മുഗാബെയ്ക്കു ശേഷം പ്രസിഡന്റാകാമെന്നു മോഹിച്ച അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസിനോട് പാർട്ടിയിൽനിന്നു രാജിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
മുഗാബെ കടുംപിടുത്തം തുടർന്നാൽ ഞായറാഴ്ച അദ്ദേഹത്തെ പുറത്താക്കുമെന്നും ചൊവ്വാഴ്ച ഇംപീച്ച് ചെയ്യുമെന്നും ഒരു പാർട്ടി അംഗം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സൺ മ്നാംഗ്ഗ്വായെ സെൻട്രൽ കമ്മിറ്റിയിൽ തിരിച്ചെടുക്കാനും പാർട്ടി നേതൃത്വം നിർദേശിച്ചു.
ഗ്രേസിനെ പ്രസിഡന്റാക്കാനാണ് എമേഴ്സണെ മുഗാബെ പുറത്താക്കിയത്. ഇതിനെ തുടർന്നാണ് പട്ടാളം ഇടപെട്ടത്. മുഗാബെ വെള്ളിയാഴ്ച ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു. പക്ഷേ വീട്ടു തടങ്കലിൽ കഴിയു ന്ന ഗ്രേസ് പങ്കെടുത്തില്ല.
93കാരനായ മുഗാബെ 37 വർഷം ഭരിച്ചു.
മുഗാബെയെ പദവിയിലിരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ സാനു പിഎഫും വ്യക്തമാക്കി. കുറച്ചുകാലം കൂടി പ്രസിഡന്റായി തുടരണമെന്ന മുഗാബെയുടെ മോഹം നടക്കില്ലെന്ന് ഇതോടെ വ്യക്തമായി.
സാനു പിഎഫിന്റെയും പട്ടാളത്തിന്റെയും പിന്തുണയോടെയാണ് റാലി നടന്നത്. പങ്കെടുത്തവർ മുഗാബെ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു. നിരത്തുകളിലുണ്ടായിരുന്ന പട്ടാളക്കാരെ ജനം ആലിംഗനം ചെയ്തു.
പാർട്ടിയുടെ വെള്ളിയാഴ്ച ചേർന്ന യോഗമാണ് മുഗാബെ രാജിവയ്ക്കണം എന്നു തീരുമാനിച്ചത്. പാർട്ടിയുടെ പത്ത് പ്രവിശ്യാ ബ്രാഞ്ചുകളിൽ എട്ടും രാജിക്കനുകൂലമായി വോട്ട് ചെയ്തു. മുഗാബെയ്ക്കു ശേഷം പ്രസിഡന്റാകാമെന്നു മോഹിച്ച അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസിനോട് പാർട്ടിയിൽനിന്നു രാജിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.
മുഗാബെ കടുംപിടുത്തം തുടർന്നാൽ ഞായറാഴ്ച അദ്ദേഹത്തെ പുറത്താക്കുമെന്നും ചൊവ്വാഴ്ച ഇംപീച്ച് ചെയ്യുമെന്നും ഒരു പാർട്ടി അംഗം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സൺ മ്നാംഗ്ഗ്വായെ സെൻട്രൽ കമ്മിറ്റിയിൽ തിരിച്ചെടുക്കാനും പാർട്ടി നേതൃത്വം നിർദേശിച്ചു.
ഗ്രേസിനെ പ്രസിഡന്റാക്കാനാണ് എമേഴ്സണെ മുഗാബെ പുറത്താക്കിയത്. ഇതിനെ തുടർന്നാണ് പട്ടാളം ഇടപെട്ടത്. മുഗാബെ വെള്ളിയാഴ്ച ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു. പക്ഷേ വീട്ടു തടങ്കലിൽ കഴിയു ന്ന ഗ്രേസ് പങ്കെടുത്തില്ല.
93കാരനായ മുഗാബെ 37 വർഷം ഭരിച്ചു.