ലണ്ടൻ: ബ്രിട്ടന്റെ മുൻ ലോക ഒന്നാം നന്പർ ടെന്നീസ് താരം ആൻഡി മുറെയും പരിശീലകനായ ഇതിഹാസതാരം ഇവാൻ ലെൻഡലും വഴിപിരിയുന്നു.
രണ്ടാം തവണയാണ് ഇരുവരും വേർപിരിയുന്നത്. മുറെയുടെ എല്ലാ ഗ്രാൻസ്ലാം വിജയങ്ങളും രണ്ടാം വിന്പിൾഡണ് വിജയവും ഒളിന്പിക് ടൈറ്റിലും സ്വന്തമാക്കിയത് ഇരുവരുടെയും രണ്ടാം കൂടിച്ചേരലിലാണ്. ആകെ മൂന്ന് ഗ്രാൻസ്ലാമുകളും രണ്ട് ഒളിന്പിക് സ്വർണങ്ങളും ഒന്നാം റാങ്ക് നേട്ടവും ലെൻഡലിന്റെ ശിക്ഷണത്തിലാണ് മുറെ സ്വന്തമാക്കിയത്. വഴിപിരിയാനുള്ള തീരുമാനം പരസ്പരധാരണയോടെയാണെന്ന് ഇരുവരും അറിയിച്ചു.
പരിക്കുമൂലം കഴിഞ്ഞ സീസണിലെ ഏറിയ പങ്കും നഷ്ടമായ മുറെ 2018 സീസണിലേക്കുള്ള തയാറെടുപ്പിലാണ്. 2016ൽ സ്വർണം വാരിക്കൂട്ടിയ മുറെയ്ക്ക് 2017ൽ ഒരു വിജയം മാത്രമാണ് സ്വന്തമാക്കാനായത്. പ്രധാനമായും ഓസ്ട്രേലിയൻ ഓപ്പണ്‍ ലക്ഷ്യംവയ്ക്കുന്ന മുറെ മയാമിയിലാണ് പരിശീലനം തുടരുന്നത്. 2018ലെ ആദ്യ ഗ്രാൻസ്ലാമാണ് ഓസ്ട്രേലിയൻ ഓപ്പണ്‍. മുറെയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതായി ലെൻഡൽ അറിയിച്ചു. യുഎസ് ടെന്നീസ് അസോസിയേഷന്റെ പരിശീലക സ്ഥാനത്തേക്കാണ് ലെൻഡൽ മാറുന്നത്.
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
12:09 AM Nov 19, 2017 | Deepika.com