അഹമ്മദാബാദ്/ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജിത്തു വഘാനി എന്നിവർ പട്ടികയിലുണ്ട്. 182 അംഗ നിയമസഭയിലേക്ക് ഡിസംബർ 9, 14 തീയതികളിലായാണു തെരഞ്ഞെടുപ്പ്.
ഇന്നലെ പ്രഖ്യാപിച്ച 70 സ്ഥാനാർഥികളിൽ 18 പേർ പട്ടേൽ വിഭാഗക്കാരാണ്. ഒബിസി വിഭാഗക്കാരയ 16 പേരും മൂന്നു പട്ടികജാതിക്കാരും 11 പട്ടികവർഗക്കാരും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. നാലു വനിതകളും പട്ടികയിൽ ഇടം കണ്ടു. മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റിൽ വീണ്ടും ജനവിധി തേടും. നിതിൻ പട്ടേൽ മെഹ്സാനയിലും ജിത്തു വഘാനി ഭാവ്നഗർ വെസ്റ്റിലും മത്സരിക്കും. 15 മന്ത്രിമാരും സ്ഥാനാർഥികളാകും. 49 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും.
അഞ്ചു മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെതിരേ വോട്ട് ചെയ്തവരാണിവർ. എന്നാൽ, ബിജെപിയിലേക്കു കൂറുമാറിയ കോൺഗ്രസ് എംഎൽഎ ഭോലാഭായ് ഗോഹെലിനു സീറ്റ് കിട്ടിയില്ല.
ഇന്നലെ പ്രഖ്യാപിച്ച 70 സ്ഥാനാർഥികളിൽ 18 പേർ പട്ടേൽ വിഭാഗക്കാരാണ്. ഒബിസി വിഭാഗക്കാരയ 16 പേരും മൂന്നു പട്ടികജാതിക്കാരും 11 പട്ടികവർഗക്കാരും സ്ഥാനാർഥിപ്പട്ടികയിലുണ്ട്. നാലു വനിതകളും പട്ടികയിൽ ഇടം കണ്ടു. മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റിൽ വീണ്ടും ജനവിധി തേടും. നിതിൻ പട്ടേൽ മെഹ്സാനയിലും ജിത്തു വഘാനി ഭാവ്നഗർ വെസ്റ്റിലും മത്സരിക്കും. 15 മന്ത്രിമാരും സ്ഥാനാർഥികളാകും. 49 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും.
അഞ്ചു മുൻ കോൺഗ്രസ് എംഎൽഎമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെതിരേ വോട്ട് ചെയ്തവരാണിവർ. എന്നാൽ, ബിജെപിയിലേക്കു കൂറുമാറിയ കോൺഗ്രസ് എംഎൽഎ ഭോലാഭായ് ഗോഹെലിനു സീറ്റ് കിട്ടിയില്ല.