ന്യൂഡൽഹി: പദ്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവർക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ചു ക്ഷത്രിയ മഹാസമാജം.
മീററ്റിലെ ക്ഷത്രിയ സമുദായാംഗമായ താക്കൂർ അഭിഷേക് സോമാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പദ്മാവതി റാണിക്ക് അലാവുദ്ദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന രീതിയിൽ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം. സമാജ് വാദി പാർട്ടിയുടെ അനുഭാവിയായ താൻ ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഇയാൾ പറയുന്നു.
ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവരുടെ തല വെട്ടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ പോലും ദീപികയേയും ബൻസാലിയേയും രക്ഷിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു. അതേസമയം, പത്മാവതിക്കെതിരെ ഉയരുന്ന എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തി. ഇത് ഭയാനകമായ അവസ്ഥയാണെന്നും രാജ്യം പിന്നോട്ടാണ് പോകുന്നതെന്നും ദീപിക പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് സെൻസർ ബോർഡിനോട് മാത്രമേ കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുള്ളൂ.
ഇതൊരു സിനിമയ്ക്കുവേണ്ടി മാത്രമുള്ള പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നൽകുന്ന പിന്തുണ തെളിയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
മീററ്റിലെ ക്ഷത്രിയ സമുദായാംഗമായ താക്കൂർ അഭിഷേക് സോമാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പദ്മാവതി റാണിക്ക് അലാവുദ്ദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന രീതിയിൽ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം. സമാജ് വാദി പാർട്ടിയുടെ അനുഭാവിയായ താൻ ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഇയാൾ പറയുന്നു.
ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവരുടെ തല വെട്ടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ പോലും ദീപികയേയും ബൻസാലിയേയും രക്ഷിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു. അതേസമയം, പത്മാവതിക്കെതിരെ ഉയരുന്ന എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തി. ഇത് ഭയാനകമായ അവസ്ഥയാണെന്നും രാജ്യം പിന്നോട്ടാണ് പോകുന്നതെന്നും ദീപിക പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് സെൻസർ ബോർഡിനോട് മാത്രമേ കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുള്ളൂ.
ഇതൊരു സിനിമയ്ക്കുവേണ്ടി മാത്രമുള്ള പോരാട്ടമല്ല എന്നാണ് സിനിമാ ലോകം നൽകുന്ന പിന്തുണ തെളിയിക്കുന്നതെന്നും അവർ വ്യക്തമാക്കി.