ശ്രീനഗർ: ഒരാഴ്ചമുന്പ് ലഷ്കർ ഇ തോയ്ബയിൽ ചേർന്ന ഫുട്ബോൾതാരമായ കോളജ് വിദ്യാർഥി മജീദ് അർഷദ് കീഴടങ്ങി. പോലീസിന്റെ നിർദേശപ്രകാരം മജീദിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും നടത്തിയ നിരന്തര അഭ്യർഥനയാണു തീവ്രവാദം ഉപേക്ഷിക്കാൻ മജീദിനു പ്രേരണയായത്. വെള്ളിയാഴ്ച പുലർച്ചെ തെക്കൻകാഷ്മീരിലെ സുരക്ഷാസേനയുടെ ക്യാന്പിലെത്തിയ അർഷദ് ആയുധങ്ങൾ കൈമാറി കീഴടങ്ങുകയായിരുന്നു. ഇന്നലെ പുലർച്ച അർഷദിനെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി.
ഉറ്റസുഹൃത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജീദ് തീവ്രവാദികൾക്കൊപ്പം ചേർന്നത്. തെക്കൻകാഷ്മീരിലെ അനന്ത്നാഗിൽ പ്രാദേശികഫുട്ബോൾ ടീമിലെ മിന്നും ഗോൾകീപ്പറായിരുന്നു ഈ യുവാവ്. വീട്ടിൽ തിരിച്ചെത്താൻ മജിദിന്റെ മാതാപിതാക്കൾ ടെലിവിഷനിലൂടെ അഭ്യർഥന നടത്തി.
സോഷ്യൽമീഡിയയിലൂടെ ഇവ പ്രചരിപ്പിക്കുകയും ചെയ്തു. മജീദിന്റെ അമ്മയുടെ അഭ്യർഥന സോഷ്യൽമീഡിയയിൽ തരംഗമാവുകയും ചെയ്തിരുന്നു.
ഉറ്റസുഹൃത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജീദ് തീവ്രവാദികൾക്കൊപ്പം ചേർന്നത്. തെക്കൻകാഷ്മീരിലെ അനന്ത്നാഗിൽ പ്രാദേശികഫുട്ബോൾ ടീമിലെ മിന്നും ഗോൾകീപ്പറായിരുന്നു ഈ യുവാവ്. വീട്ടിൽ തിരിച്ചെത്താൻ മജിദിന്റെ മാതാപിതാക്കൾ ടെലിവിഷനിലൂടെ അഭ്യർഥന നടത്തി.
സോഷ്യൽമീഡിയയിലൂടെ ഇവ പ്രചരിപ്പിക്കുകയും ചെയ്തു. മജീദിന്റെ അമ്മയുടെ അഭ്യർഥന സോഷ്യൽമീഡിയയിൽ തരംഗമാവുകയും ചെയ്തിരുന്നു.