വത്തിക്കാൻ സിറ്റി: ദരിദ്രർക്കായുള്ള പ്രഥമ ലോകദിനാചരണം നാളെ. കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം.
സാർവത്രിക സഭയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിനാചരണം നടത്തണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിൽ ഇന്നു രാത്രി എട്ടിനു ജാഗരണ പ്രാർഥന തുടങ്ങും. നാളെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. നാലായിരം പേർ അതിൽ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു. ഉച്ചയ്ക്കു ത്രികാല ജപത്തിനുശേഷം പോൾ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം. റോമിലും പരിസരത്തുമുള്ള അഗതികളും പാവപ്പെട്ടവരും ദിവ്യബലിക്കും ഭക്ഷണത്തിനും എത്തും.
നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണു ദിനാചരണത്തിന്റെ രൂപരേഖയും ലോഗോയും തയാറാക്കിയിട്ടുള്ളത്. ദിനാചരണത്തോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം പുറപ്പെടുവിച്ചിരുന്നു.
പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ക്രിസ്തീയസാക്ഷ്യത്തിന്റെ അവശ്യഭാവമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിനാചരണത്തിനു യോജിച്ച കാരുണ്യപ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരുണയുടെ ഭാവം ഒരു ദിനാചരണത്തിൽ ഒതുങ്ങിനിൽക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.
സാർവത്രിക സഭയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിനാചരണം നടത്തണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിൽ ഇന്നു രാത്രി എട്ടിനു ജാഗരണ പ്രാർഥന തുടങ്ങും. നാളെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. നാലായിരം പേർ അതിൽ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു. ഉച്ചയ്ക്കു ത്രികാല ജപത്തിനുശേഷം പോൾ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം. റോമിലും പരിസരത്തുമുള്ള അഗതികളും പാവപ്പെട്ടവരും ദിവ്യബലിക്കും ഭക്ഷണത്തിനും എത്തും.
നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണു ദിനാചരണത്തിന്റെ രൂപരേഖയും ലോഗോയും തയാറാക്കിയിട്ടുള്ളത്. ദിനാചരണത്തോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം പുറപ്പെടുവിച്ചിരുന്നു.
പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ക്രിസ്തീയസാക്ഷ്യത്തിന്റെ അവശ്യഭാവമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയിലെ എല്ലാ ദേവാലയങ്ങളിലും ഈ ദിനാചരണത്തിനു യോജിച്ച കാരുണ്യപ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരുണയുടെ ഭാവം ഒരു ദിനാചരണത്തിൽ ഒതുങ്ങിനിൽക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.