ബെയ്ജിംഗ്: ഡോക ലാ പ്രശ്നത്തിനു ശേഷമുള്ള ഇന്ത്യാ-ചൈന അതിർത്തിചർച്ച ഇന്നലെ ബെയ്ജിംഗിൽ നടന്നതായി ഇവിടുത്തെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കനേഷ്യാ ജോയിന്റ് സെക്രട്ടറി പ്രണയ് വർമ, ചൈനയുടെ ഏഷ്യാ കാര്യങ്ങൾക്കുള്ള ഡയറക്ടർ ജനറൽ സിയാവോ ക്വിയാൻ എന്നിവർ തമ്മിലാണു ചർച്ച നടന്നത്.
അതിർത്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇരു രാജ്യങ്ങളും വിലയിരുത്തി. ഉഭയകക്ഷി ബന്ധം സുഗമമാകാൻ അതിർത്തിയിലെ സമാധാനം അത്യാവശ്യ കാര്യമാണെന്ന് ഇരു കക്ഷികളും സമ്മതിച്ചു. പരസ്പരവിശ്വാസം വളർത്താനുള്ള നടപടികളും ചർച്ചയായി.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി അടുത്ത മാസം ഇന്ത്യ സന്ദർശിച്ചേക്കും.
അതിർത്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇരു രാജ്യങ്ങളും വിലയിരുത്തി. ഉഭയകക്ഷി ബന്ധം സുഗമമാകാൻ അതിർത്തിയിലെ സമാധാനം അത്യാവശ്യ കാര്യമാണെന്ന് ഇരു കക്ഷികളും സമ്മതിച്ചു. പരസ്പരവിശ്വാസം വളർത്താനുള്ള നടപടികളും ചർച്ചയായി.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി അടുത്ത മാസം ഇന്ത്യ സന്ദർശിച്ചേക്കും.