ബംഗളൂരു : ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച് പഠിക്കാൻ ഇന്ത്യയും ജപ്പാനും ഒരുമിക്കുന്നു. ബംഗളൂരുവിൽ നടന്ന പത്ര സമ്മേളനത്തിൽ ഐഎസ് ആർഒ ചെയർമാൻ ഡോ. എ. എസ്. കിരൺകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജപ്പാന്റെ സ്പേസ് റിസർച്ച് സെന്ററിന്റെ തലവൻ ഡോ. നവോകി ഒകുമുറയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയും ജപ്പാനും നേരത്തെ സ്വന്തംനിലയിൽ ചാന്ദ്ര പര്യവേക്ഷണം നടത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാൻ രണ്ട് മാർച്ചിൽ നടന്നേക്കും. ഇത്തവണ ചന്ദ്രന്റെ ഉപരിതലത്തിൽ ചെറു പര്യവേക്ഷണ വാഹനമിറക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് ജപ്പാനുമായി സഹകരിക്കാൻ ഇന്ത്യ തയാറെടുക്കുന്നത്.
ജപ്പാന്റെ സ്പേസ് റിസർച്ച് സെന്ററിന്റെ തലവൻ ഡോ. നവോകി ഒകുമുറയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയും ജപ്പാനും നേരത്തെ സ്വന്തംനിലയിൽ ചാന്ദ്ര പര്യവേക്ഷണം നടത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാൻ രണ്ട് മാർച്ചിൽ നടന്നേക്കും. ഇത്തവണ ചന്ദ്രന്റെ ഉപരിതലത്തിൽ ചെറു പര്യവേക്ഷണ വാഹനമിറക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് ജപ്പാനുമായി സഹകരിക്കാൻ ഇന്ത്യ തയാറെടുക്കുന്നത്.