ബാഗ്ദാദ്: ഇറാക്കിൽ ഐഎസിന്റെ അധീനതയിലുണ്ടായിരുന്ന അവസാനത്തെ പട്ടണമായ റവായും അവർക്കു നഷ്ടപ്പെട്ടു. യുഎസ് സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടത്തിൽ സിറിയൻ അതിർത്തിക്കു സമീപമുള്ള റവാ പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചതായി ഇറാക്ക് അവകാശപ്പെട്ടു. ബാഗ്ദാദിൽനിന്ന് 275 കിലോമീറ്റർ അകലെ അൻബാർ പ്രവിശ്യയിലാണു റവാ പട്ടണം.
‘റവായെ പൂർണമായി മോചിപ്പിച്ചു. പ്രധാന മന്ദിരങ്ങളിൽ ഇറാക്കിന്റെ പതാക ഉയർത്തി’- ജോയിന്റ് ഓപ്പറേഷൻ കമാൻഡിനു വേണ്ടി ലഫ്റ്റനന്റ് ജനറൽ അബ്ദുൾ അമീർ റഷീദ് യാരല്ല പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇറാക്കിൽ ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രധാന പ്രദേശങ്ങളെല്ലാം റവായുടെ പതനത്തോടെ അവർക്കു നഷ്ടമായെന്നു സൈനിക വക്താവ് പറഞ്ഞു. ഗ്രാമീണ മേഖലയിലുള്ള ചില പ്രദേശങ്ങളും മരുഭൂമിയിലെ ചില സ്ഥലങ്ങളും മാത്രമാണ് അവരുടെ അധീനതയിൽ അവശേഷിക്കുന്നത്. മൂന്നു വർഷം മുന്പ് ഇറാക്കിന്റെ മൂന്നിലൊരു ഭാഗം പിടിച്ച് ജൈത്രയാത്ര നടത്തിയ ഐഎസ് ബാഗ്ദാദിലെത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. യുഎസ് സൈന്യം നടത്തിയ നിരന്തര വ്യോമാക്രമണമാണ് അവരെ തകർത്തത്. അവരുടെ കൈയിലുണ്ടായിരുന്ന മൊസൂൾ നഗരം അടുത്തകാലത്ത് ഇറാക്ക് സൈന്യം പിടിച്ചിരുന്നു.
ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങൾ ചേർത്ത് ഐഎസ് രൂപീകരിച്ച ഖാലിഫേറ്റിന്റെ കഥയും കഴിഞ്ഞു. ഖാലിഫേറ്റിന്റെ ആസ്ഥാനമായ റാഖാ അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചു. സിറിയയിലെ മറ്റു പല പ്രദേശങ്ങളിൽ നിന്നും ഐഎസിനെ റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യം തുരത്തി. ഇനി അൽബുകമാൽ, ഡമാസ്കസ് പ്രാന്തത്തിലുള്ള പ്രദേശം, സെൻട്രൽ ഹമാ പ്രവിശ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഐഎസ് സാന്നിധ്യമുള്ളത്. അൽബുകമാലിൽ നിന്ന് ഐഎസിനെ തുരത്തിയെങ്കിലും അവർ പ്രസ്തുത പട്ടണം തിരിച്ചുപിടിക്കുകയായിരുന്നു.
‘റവായെ പൂർണമായി മോചിപ്പിച്ചു. പ്രധാന മന്ദിരങ്ങളിൽ ഇറാക്കിന്റെ പതാക ഉയർത്തി’- ജോയിന്റ് ഓപ്പറേഷൻ കമാൻഡിനു വേണ്ടി ലഫ്റ്റനന്റ് ജനറൽ അബ്ദുൾ അമീർ റഷീദ് യാരല്ല പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇറാക്കിൽ ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രധാന പ്രദേശങ്ങളെല്ലാം റവായുടെ പതനത്തോടെ അവർക്കു നഷ്ടമായെന്നു സൈനിക വക്താവ് പറഞ്ഞു. ഗ്രാമീണ മേഖലയിലുള്ള ചില പ്രദേശങ്ങളും മരുഭൂമിയിലെ ചില സ്ഥലങ്ങളും മാത്രമാണ് അവരുടെ അധീനതയിൽ അവശേഷിക്കുന്നത്. മൂന്നു വർഷം മുന്പ് ഇറാക്കിന്റെ മൂന്നിലൊരു ഭാഗം പിടിച്ച് ജൈത്രയാത്ര നടത്തിയ ഐഎസ് ബാഗ്ദാദിലെത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. യുഎസ് സൈന്യം നടത്തിയ നിരന്തര വ്യോമാക്രമണമാണ് അവരെ തകർത്തത്. അവരുടെ കൈയിലുണ്ടായിരുന്ന മൊസൂൾ നഗരം അടുത്തകാലത്ത് ഇറാക്ക് സൈന്യം പിടിച്ചിരുന്നു.
ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങൾ ചേർത്ത് ഐഎസ് രൂപീകരിച്ച ഖാലിഫേറ്റിന്റെ കഥയും കഴിഞ്ഞു. ഖാലിഫേറ്റിന്റെ ആസ്ഥാനമായ റാഖാ അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചു. സിറിയയിലെ മറ്റു പല പ്രദേശങ്ങളിൽ നിന്നും ഐഎസിനെ റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യം തുരത്തി. ഇനി അൽബുകമാൽ, ഡമാസ്കസ് പ്രാന്തത്തിലുള്ള പ്രദേശം, സെൻട്രൽ ഹമാ പ്രവിശ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഐഎസ് സാന്നിധ്യമുള്ളത്. അൽബുകമാലിൽ നിന്ന് ഐഎസിനെ തുരത്തിയെങ്കിലും അവർ പ്രസ്തുത പട്ടണം തിരിച്ചുപിടിക്കുകയായിരുന്നു.