ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി)യിൽ കച്ചവടക്കാരോ വ്യവസായികളോ അന്യായലാഭമെടുക്കുന്നതിനെതിരേ പരാതിപ്പെടാൻ സംവിധാനം വരുന്നു.
ദേശീയ കൊള്ളലാഭ വിരുദ്ധ (നാഷണൽ ആന്റി പ്രൊഫിറ്റിയറിംഗ്) അഥോറിറ്റി രൂപീകരിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു.ജിഎസ്ടി കൗൺസിൽ ഇങ്ങനെയൊന്നു വേണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. കാബിനറ്റ് അംഗീകാരത്തോടെ അതു നടപ്പിൽ വരികയാണ്.
ചെയർമാനും നാലംഗങ്ങളും ഉൾപ്പെട്ട അഞ്ചംഗ അഥോറിറ്റിയാണു വരിക. ഇവരെ നിശ്ചയിക്കാൻ കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജിഎസ്ടിയിൽ വരുന്ന ഇളവുകളും ആനുകൂല്യങ്ങളു ഉപഭോക്താക്കൾക്കു കിട്ടുന്നില്ലെങ്കിൽ പരാതി നൽകാം. സംസ്ഥാനതലത്തിൽ മാത്രം പരിഗണിക്കേണ്ടതാണെങ്കിൽ സംസ്ഥാനങ്ങളിൽ രൂപംകൊടുത്തിട്ടുള്ള സ്ക്രീനിംഗ് കമ്മിറ്റിക്കു പരാതി നൽകണം. ദേശീയപ്രാധാന്യമുള്ളത് ജിഎസ്ടി കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു നൽകണം. ആ സമിതികൾ പരാതി പരിശോധിച്ച് ആവശ്യമെങ്കിൽ വിശദ അന്വേഷണത്തിനു ഡയറക്ടറേറ്റ് ജനറൽ ഓഫ് സേഫ്ഗാർഡ്സിനെ ഏല്പിക്കും. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലാണ് ഈ ഡയറക്ടറേറ്റ്.
അവരുടെ റിപ്പോർട്ട് നടപടിക്കുള്ള ശിപാർശസഹിതം ദേശീയ അഥോറിറ്റിക്കു കൈമാറും. അഥോറിറ്റി നടപടികൾക്ക് ഉത്തരവിടും. ഉപഭോക്താവിൽനിന്ന് അമിതമായി വാങ്ങിയ പണം പലിശസഹിതം തിരിച്ചു നൽകുക, വില കുറയ്ക്കുക തുടങ്ങിയ ഉത്തരവുകൾ നൽകാം. നഷ്ടംവരുന്നവരെ കണ്ടെത്തി പണം നൽകാൻ പറ്റില്ലെങ്കിൽ ഉപഭോക്തൃ ക്ഷേമനിധിയിൽ അടച്ചാൽ മതി. കുറ്റത്തിന്റെ ഗൗരവമനുസരിച്ചു പിഴ ചുമത്താനും ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ട്.
ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് അഥോറിറ്റി എന്നു കാബിനറ്റ് തീരുമാനം വിശദീകരിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ദേശീയ കൊള്ളലാഭ വിരുദ്ധ (നാഷണൽ ആന്റി പ്രൊഫിറ്റിയറിംഗ്) അഥോറിറ്റി രൂപീകരിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു.ജിഎസ്ടി കൗൺസിൽ ഇങ്ങനെയൊന്നു വേണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. കാബിനറ്റ് അംഗീകാരത്തോടെ അതു നടപ്പിൽ വരികയാണ്.
ചെയർമാനും നാലംഗങ്ങളും ഉൾപ്പെട്ട അഞ്ചംഗ അഥോറിറ്റിയാണു വരിക. ഇവരെ നിശ്ചയിക്കാൻ കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജിഎസ്ടിയിൽ വരുന്ന ഇളവുകളും ആനുകൂല്യങ്ങളു ഉപഭോക്താക്കൾക്കു കിട്ടുന്നില്ലെങ്കിൽ പരാതി നൽകാം. സംസ്ഥാനതലത്തിൽ മാത്രം പരിഗണിക്കേണ്ടതാണെങ്കിൽ സംസ്ഥാനങ്ങളിൽ രൂപംകൊടുത്തിട്ടുള്ള സ്ക്രീനിംഗ് കമ്മിറ്റിക്കു പരാതി നൽകണം. ദേശീയപ്രാധാന്യമുള്ളത് ജിഎസ്ടി കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു നൽകണം. ആ സമിതികൾ പരാതി പരിശോധിച്ച് ആവശ്യമെങ്കിൽ വിശദ അന്വേഷണത്തിനു ഡയറക്ടറേറ്റ് ജനറൽ ഓഫ് സേഫ്ഗാർഡ്സിനെ ഏല്പിക്കും. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലാണ് ഈ ഡയറക്ടറേറ്റ്.
അവരുടെ റിപ്പോർട്ട് നടപടിക്കുള്ള ശിപാർശസഹിതം ദേശീയ അഥോറിറ്റിക്കു കൈമാറും. അഥോറിറ്റി നടപടികൾക്ക് ഉത്തരവിടും. ഉപഭോക്താവിൽനിന്ന് അമിതമായി വാങ്ങിയ പണം പലിശസഹിതം തിരിച്ചു നൽകുക, വില കുറയ്ക്കുക തുടങ്ങിയ ഉത്തരവുകൾ നൽകാം. നഷ്ടംവരുന്നവരെ കണ്ടെത്തി പണം നൽകാൻ പറ്റില്ലെങ്കിൽ ഉപഭോക്തൃ ക്ഷേമനിധിയിൽ അടച്ചാൽ മതി. കുറ്റത്തിന്റെ ഗൗരവമനുസരിച്ചു പിഴ ചുമത്താനും ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ട്.
ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് അഥോറിറ്റി എന്നു കാബിനറ്റ് തീരുമാനം വിശദീകരിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.