ന്യൂഡൽഹി: പയർവർഗത്തിൽപ്പെട്ട എല്ലാ വിളകളും കയറ്റുമതി ചെയ്യാൻ അനുവദിച്ചു. ഇവയുടെ വില കുത്തനെ താണതിനെത്തുടർന്നു കർഷകർക്കു നേരിടുന്ന നഷ്ടം കണക്കിലെടുത്താണു നടപടി. ഭൂരിഭാഗം കർഷകരും ഒന്നാംവിളയുടെ ഉത്പന്നം വിറ്റുകഴിഞ്ഞിട്ടുള്ള ഈ അനുമതി വലിയ സ്റ്റോക്കിസ്റ്റുകളെയാണു സഹായിക്കുക.
2006-ൽ ഏർപ്പെടുത്തിയ നിരോധനമാണു നീക്കിയത്. കഴിഞ്ഞവർഷം വരെ രാജ്യത്ത് ആവശ്യത്തിന് ഉത്പാദനമില്ലാതിരുന്നതിനാൽ വലിയ അളവിൽ ഇറക്കുമതി വേണ്ടിവന്നു. കഴിഞ്ഞവർഷവും ഇക്കൊല്ലവും മഴ നേരത്തേ ലഭിച്ചതിനാൽ പയർ-കടല-ഉഴുന്ന് എന്നിവയുടെ കൃഷിസ്ഥലം 24 ശതമാനം കൂടി. രാജ്യത്തെ ആവശ്യം 250 ലക്ഷം ടൺ ആണ്. കഴിഞ്ഞവർഷം 230 ലക്ഷം ടൺ ഉത്പാദനമുണ്ടായിരുന്നു. അതിനാൽ ഇറക്കുമതി ചെയ്ത 60 ലക്ഷം ടൺ മിച്ചമുണ്ട്. ഇക്കൊല്ലവും മികച്ച ഉത്പാനം പ്രതീക്ഷിക്കുന്നു.
ഗവൺമെന്റ് പ്രഖ്യാപിച്ച താങ്ങുവിലയുടെ പകുതിയേ കഴിഞ്ഞമാസം കർഷകർക്കു ലഭിച്ചിട്ടുള്ളു. സെപ്റ്റംബറിൽ തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ്, ചെറുപയർ തുടങ്ങിയവയുടെ കയറ്റുമതി അനുവദിച്ചതാണ്. പക്ഷേ, വില ഉയർന്നില്ല. ഇപ്പോൾ എല്ലായിനവും കയറ്റുമതിക്ക് അനുവദിച്ചതോടെ വിലകൾ ഉയർന്നേക്കും.
2006-ൽ ഏർപ്പെടുത്തിയ നിരോധനമാണു നീക്കിയത്. കഴിഞ്ഞവർഷം വരെ രാജ്യത്ത് ആവശ്യത്തിന് ഉത്പാദനമില്ലാതിരുന്നതിനാൽ വലിയ അളവിൽ ഇറക്കുമതി വേണ്ടിവന്നു. കഴിഞ്ഞവർഷവും ഇക്കൊല്ലവും മഴ നേരത്തേ ലഭിച്ചതിനാൽ പയർ-കടല-ഉഴുന്ന് എന്നിവയുടെ കൃഷിസ്ഥലം 24 ശതമാനം കൂടി. രാജ്യത്തെ ആവശ്യം 250 ലക്ഷം ടൺ ആണ്. കഴിഞ്ഞവർഷം 230 ലക്ഷം ടൺ ഉത്പാദനമുണ്ടായിരുന്നു. അതിനാൽ ഇറക്കുമതി ചെയ്ത 60 ലക്ഷം ടൺ മിച്ചമുണ്ട്. ഇക്കൊല്ലവും മികച്ച ഉത്പാനം പ്രതീക്ഷിക്കുന്നു.
ഗവൺമെന്റ് പ്രഖ്യാപിച്ച താങ്ങുവിലയുടെ പകുതിയേ കഴിഞ്ഞമാസം കർഷകർക്കു ലഭിച്ചിട്ടുള്ളു. സെപ്റ്റംബറിൽ തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ്, ചെറുപയർ തുടങ്ങിയവയുടെ കയറ്റുമതി അനുവദിച്ചതാണ്. പക്ഷേ, വില ഉയർന്നില്ല. ഇപ്പോൾ എല്ലായിനവും കയറ്റുമതിക്ക് അനുവദിച്ചതോടെ വിലകൾ ഉയർന്നേക്കും.